Monday 24 March 2014

ബി.ജെ.പി വര്‍ഗ്ഗീയ വികാരത്തെ പ്രോത്സാഹിപ്പിക്കുന്നു: ഉമ്മന്‍ചാണ്ടി

ബി.ജെ.പിയിലെ മിതവാദികളെ വെട്ടിനിരത്തി ആര്‍.എസ്.എസിന്റെ പിന്തുണയോടുകൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ വിഭാഗം ഭരണം പിടിച്ചെടുക്കുവാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്‍.കെ അദ്വാനിക്ക് ജയസാദ്ധ്യത ഉണ്ടായിരുന്ന സീറ്റ് നിഷേധിച്ചും  സുഷമസ്വരാജിന് സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്ന സാഹചര്യം സൃഷ്ടിച്ചും ജസ്വന്ത്‌സിങ്ങിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴി കാട്ടികൊടുത്തതും ഇതിനുളള ഉദാഹരണങ്ങളാണ്.ഭാരതത്തിലെ മതേതരത്വ ചിന്താഗതിയുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന് തന്നെ മാതൃകയാകാവുന്ന തരത്തില്‍ ഇന്ത്യാരാജ്യം അഭൂതപൂര്‍വ്വമായ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുമ്പോള്‍ രാജ്യത്തെ ദരിദ്രജനവിഭാഗങ്ങള്‍ക്ക് മതിയായ സംരക്ഷണം കൊടുക്കുന്നതിനും അയല്‍ രാജ്യങ്ങളുമായി നല്ലബന്ധം കാത്ത് സുക്ഷിക്കുന്നതിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്നും അദ്ദേഹം പറഞ്ഞു. ഇത് തടയുന്നതിന് വേണ്ടി തീവ്രവര്‍ഗ്ഗീയ വികാരം ഇളക്കിവിടുന്നതിനുളള ശ്രമങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ നടത്തുന്നത്. മലയോര മേഖലയുടെ കാര്‍ഷിക പ്രശ്ങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുള്ള അവസാന നടപടികളിലേക്ക് കേരളസര്‍ക്കാര്‍ കടന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment