Thursday 3 April 2014

മോഡി വന്നാല്‍ സര്‍വ്വനാശം: എ.കെ.ആന്‍റണി

മതമൈത്രിക്കു പേര് കേട്ട ഇന്ത്യയില്‍ നരേന്ദ്ര മോഡി വന്നാല്‍ സര്‍വ്വനാശമായിരിക്കും ഫലമെന്ന് രാജ്യരക്ഷാ മന്ത്രി എ.കെ. ആന്‍റണി. കേന്ദ്രത്തില്‍ ഫാസിസ്റ്റ് ഭരണം ഉണ്ടാകാതിരിക്കണമെങ്കില്‍ സി.പി.എമ്മിന് കോണ്‍ഗ്രസിനെ പിന്തുണക്കേണ്ടി വരും. വ്യക്തിപരമായി താന്‍ ആര്‍ക്കും എതിരല്ല. നരേന്ദ്ര മോഡിയുടെ രാഷ്ട്രീയ നയത്തോടാണ് താന്‍ എതിരെന്നും ആന്‍റണി വ്യക്തമാക്കി. എല്ലാ തെരഞ്ഞെടുപ്പുകളും പ്രധാനപ്പെട്ടവയാണ് എന്നാല്‍ ഈ തെരഞ്ഞെടുപ്പ് രക്തരഹിതമായ കുരുക്ഷേത്ര യുദ്ധമാണ്. യു.പി.എ. സര്‍ക്കാര്‍ വീണ്ടും വരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌.

കാറ്റ് യുഡിഎഫിന് അനുകൂലം: രമേശ്‌ ചെന്നിത്തല

കേരളത്തില്‍ ചെലവാകാത്ത കാലണത്തുട്ടാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദന്‍ എന്ന് ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല.
തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ യു.ഡി.എഫിന് അനുകൂലമായ കാറ്റാണ് വീശുന്നത്. യു.പി.എ. അധ്യക്ഷ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും എത്തുന്നതോടെ അത് കൊടുങ്കാറ്റായി മാറും.

തീരദേശ വിഷയത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനാസ്ഥ കാട്ടി : മുഖ്യമന്ത്രി

കസ്തൂരി രംഗന്‍ പ്രശ്‌നത്തില്‍ മലയോര കര്‍ഷകര്‍ക്കുണ്ടായ ആശങ്കകള്‍ ദുരീകരിച്ചത് പോലെ കോസ്റ്റല്‍ റഗുലേറ്ററി സോണ്‍ വിജ്ഞാപനത്തിന്മേല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആശങ്കകളും മാറ്റുമെന്ന് മുഖ്യമന്ത്രി തീരദേശവാസികള്‍ക്ക് ഉറപ്പ് നല്‍കി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വാടി കടപ്പുറത്ത് സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സി.ആര്‍.ഇസഡ് വിജ്ഞാനപത്തെക്കുറിച്ച് സംസ്ഥാന ഗവണ്‍മെന്റിന്റെ അഭിപ്രായം ചോദിച്ച് കേന്ദ്രം കത്തെഴുതിയത് 2010 ലാണ്. മൂന്നുപ്രാവശ്യം കത്തെഴുതി. അന്നത്തെ ഗവണ്‍മെന്റ് ഒരു മറുപടിയും നല്‍കിയില്ല. ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. കേരളത്തിന്റെ അഭിപ്രായം ഇല്ലാതെ ഏകപക്ഷീയമായാണ് വിജ്ഞാപനം ഇറങ്ങിയത്.
സിആര്‍ഇസഡ് റൂള്‍ പ്രായോഗിക തലത്തില്‍ തീരവാസികള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടികള്‍ ഉണ്ടാകുന്നുണ്ട്. അടിയന്തിരമായി ഇക്കാര്യത്തില്‍ മാറ്റം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അത് അംഗീകരിപ്പിക്കും.
മത്സ്യമേഖലക്ക് കേന്ദ്രത്തില്‍ പ്രത്യേക വകുപ്പ് ഉണ്ടായിരുന്നില്ല. കൃഷി വകുപ്പിന്റെ ഭാഗമായാണ് അത് പ്രവര്‍ത്തിച്ചിരുന്നത്. കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ പ്രത്യേക വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാണവായു പോലെയാണ് ഇന്ത്യക്ക് മതേതരത്വം. ബിജെപി അധികാരത്തില്‍ വന്നാല്‍ അത് തകരും. ഇന്ത്യന്‍ സംസ്‌കാരത്തിനും പാരമ്പര്യത്തിനും നിരക്കുന്നതല്ല ബിജെപിയുടെ നീക്കങ്ങളെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കൊല്ലത്ത് പ്രേമചന്ദ്രന്റെ വിജയം ആര്‍എസ്പി സ്വീകരിച്ച രാഷ്ട്രീയ നിലപാടിന് ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരി എന്തൊക്കെയോ ഒളിക്കുന്നുവെന്ന് തിരുവഞ്ചൂര്‍

കോടിയേരി ബാലകൃഷ്ണനും കേരള ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ വൈരുദ്ധ്യങ്ങള്‍ വ്യക്തമാക്കാന്‍ കോടിയേരി തയാറാകണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ ഡല്‍ഹിയില്‍ കേരളാ ഹൗസിലെത്തി സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കണ്ടത് സംശയാസ്പദമാണ.് കോട്ടയം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. സാധാരണ ഗതിയില്‍ പ്രശ്‌നമില്ലാതെ പോകേണ്ട കാര്യമാണിതെന്നും പ്രശ്‌നമാക്കിയത് കോടിയേരിതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്നും എന്തോ മറച്ചുവയ്ക്കുകയാണ് കോടിയേരി.
എന്തിന് ജഡ്ജിയെ മുള്‍മുനയിലാക്കി. വിശദീകരണം നല്കുവാന്‍ കോടിയേരി ബാലകൃഷ്ണന് ബാധ്യതയുണ്ട്. തിരുവഞ്ചൂര് പറഞ്ഞു. ഇവര്‍ തമ്മില്‍ കാണാനുള്ള പല സാഹചര്യങ്ങളും കേരളത്തിലുണ്ട്. പിന്നെ എന്തിനാണ് ഡല്‍ഹിയില്‍ പോയി കണ്ടത്. ഫെബ്രുവരി 28നാണ് കോടിയേരി ജസ്റ്റീസ് ഹാറൂണിനെ കണ്ടത്. മെയ് 25നാണ് ഹാറൂണിന്റെ മകളുടെ വിവാഹം. അതിന് ക്ഷണക്കത്തു വാങ്ങാനാണ് താന്‍ ജസ്റ്റീസിന്റെ മുറിയില്‍ എത്തിയതെന്നാണ് കോടിയേരിയുടെ വിശദീകരണം.
എന്നാല്‍ മാധ്യമങ്ങളില്‍ ഇരുവരും കൂടിയുളള ചിത്രങ്ങളില്‍ ഇരുവരുടേയും കൈകളില്‍ കല്യാണക്കുറി കാണാനില്ല. 85 ദിവസം കഴിഞ്ഞുനടക്കുന്ന കല്ല്യാണത്തിന് ഇത്ര നേരത്തെ ക്ഷണിച്ചോ? അതും ഡല്‍ഹിയില്‍ വച്ച്? കാഞ്ഞിരപ്പള്ളിയിലും തലശേരിയിലുമുള്ള ഇരുവര്‍ക്കും ഇവിടെവച്ച് കല്യാണം ക്ഷണിക്കാമായിരുന്നിട്ടും എന്തിന് കേരളാ ഹൗസിലെത്തി വിവാഹം ക്ഷണിച്ചു. അന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇരുവര്‍ക്കും കാണാവുന്നതേയുള്ളു. ജനങ്ങളിലുണ്ടായിട്ടുള്ള സംശയങ്ങള്‍ ദുരീകരിക്കേണ്ടത് കോടിയേറിതന്നെയാണെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അന്ന് കേരളാ ഹൗസിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനേയും പിണറായി വിജയനേയും അദ്ദേഹം വിവാഹത്തിന് ക്ഷണിച്ചില്ലല്ലോയെന്നും തിരുവഞ്ചൂര്‍ കൂട്ടിചേര്‍ത്തു. ടി.പി.വധക്കേസില്‍ പ്രാഥമിക അന്വേഷണംപോലും നടത്താതെ കേസ് ഏറ്റെടുക്കില്ലെന്നു പറയുവാന്‍ സി.ബി.ഐ.ക്ക് കഴിയില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇത് കുറ്റക്കാരെ സഹായിക്കുവാനേ കഴിയു. കേരളാ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടി.പി.വധക്കേസ് അന്വേഷിക്കുവാന്‍ സി.ബി.ഐ.യോട് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞാല്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തേ പറ്റു. അന്വേഷിക്കുവാന്‍ പറ്റില്ലെന്നു പറയുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. ടി.പി.വധക്കേസില്‍ 136 പ്രതികളെ അറസ്റ്റ്‌ചെയ്തു. ഏഴു പേര്‍ കുറ്റം ചെയ്തവര്‍. ഗൂഢാലോചന നടത്തിയവരും പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിച്ചവരുമാണ് മറ്റുള്ളവര്‍. എല്ലാവര്‍ക്കും കുറ്റപത്രം നല്കി. മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡിലയച്ചിരുന്നു. യാതൊരു മുന്‍വിധികളുമില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി

സി പി എമ്മിന്റെ അമിതാഹ്ലാദം ടി പി കൊലയില്‍ പങ്കുള്ളതിന് തെളിവ്: എ കെ ആന്റണി

ടി പി കേസില്‍ തത്ക്കാലം സി ബി ഐ അന്വേഷണമില്ലെന്ന് കേട്ടപ്പോള്‍ സി പി എമ്മിനുണ്ടായ അമിത ആഹ്ലാദ പ്രകടനം തന്നെ അവര്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് തെളിവാണെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി. കേസ് സി ബി ഐ ഏറ്റെടുക്കില്ലെന്നറിഞ്ഞപ്പോള്‍ വിഷുവിനും പള്ളിപ്പെരുന്നാളിനും പടക്കം പൊട്ടിച്ച് ആഹ്ലാദിക്കും പോലെയാണ് സി പി എം പ്രതികരിച്ചത്. ഈ സ്വാഭാവിക പ്രതികരണം പാര്‍ട്ടിയുടെ പങ്ക് വ്യക്തമാക്കുന്നു. ഇതു മാത്രം മതി പ്രതികളെ കണ്ടെത്താന്‍. ഇനി അരി ആഹാരം കഴിക്കുന്നവര്‍ തീരുമാനിക്കട്ടെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സി ബി ഐ അന്വേഷിച്ചാല്‍ കേസ് തെളിയിക്കപ്പെടും എന്നുള്ളതുകൊണ്ടാണ് ആദ്യം മുതല്‍ സി പി എം എതിര്‍ത്തത്. ഇതുവരെ അവര്‍ ഭയപ്പാടിന്റെ അന്തരീക്ഷത്തിലായിരുന്നു. ഇപ്പോള്‍ പൊട്ടിച്ചിരിക്കുകയാണ്. ടി പി കൊലപാതകം സി പി എം നേതൃത്വം അറിഞ്ഞു കൊണ്ടാണ് നടന്നത് എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് സാഹചര്യ തെളിവാണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെ, ഒന്നിനും അവസാന വാക്കായിട്ടില്ല. എത്ര മൂടിവച്ചാലും സത്യം പുറത്തു വരും. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് ആന്റണി വ്യക്തമാക്കി.
കേരളത്തില്‍ ഏറ്റവും മൂര്‍ച്ചയേറിയ പ്രതികരണ ശേഷി ഉണ്ടെന്ന് കരുതപ്പെടുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നിലപാട് ഇക്കാര്യത്തില്‍ അറിയാന്‍ ആഗ്രമുണ്ട്. കേസ് സി ബി ഐ അന്വേഷിക്കണമെന്ന സര്‍ക്കാര്‍ നിലപാടിന് കരുത്തു നില്‍കിയത് വി എസ് അയച്ച കത്താണ്. ആ പഴയ നിലപാടില്‍ വി എസ് ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നറിയാന്‍ ആഗ്രമുണ്ട്. അന്വേഷണം ഏറ്റെടുക്കില്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ സി ബി ഐക്കു വീണ്ടും കത്തയച്ചു. അതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും കത്തെഴുതാന്‍ വി എസ് തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

Tuesday 1 April 2014

യാഥാര്‍ത്ഥ മുഖം തെറ്റായ പ്രചരണത്തിലൂടെ ഒളിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയും:സോണിയഗാന്ധി

പ്രധാനമന്ത്രി കസേരയ്ക്ക് വേണ്ടി തെറ്റായ വിവരങ്ങള്‍ നിരത്തി ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി. കുലീനമായ ഹൃദയവും സമര്‍പ്പിത ജീവിത പാരമ്പര്യവുമുള്ള വ്യക്തിക്കു മാത്രമേ രാഷ്ട്രനിര്‍മ്മാണം നടത്താന്‍ കഴിയൂവെന്നും അവര്‍ പറഞ്ഞു. ഹരിയാനയിലെ മേവത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.
രാജ്യത്തെയും ജനങ്ങളേയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ബി.ജെ.പിക്കാര്‍. ഇത്തരത്തില്‍ വെറുപ്പിന്റെ പ്രത്യേയശാസ്ത്രം മനസ്സില്‍ പേറുന്നവര്‍ക്ക് ഒരിക്കലും രാഷ്ട്ര നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല. പ്രധാനമന്ത്രി കസേര മാത്രമാണ് ബി.ജെ.പിക്ക് മുമ്പിലുള്ളത്. ഇതിനു വേണ്ടി തെറ്റായ വിവരങ്ങള്‍ നല്‍കി രാജ്യത്തെ ജനങ്ങളെ പറ്റിക്കാനാണ് അവരുടെ ശ്രമം.-സോണിയ ചൂണ്ടിക്കാട്ടി.
ചരിത്രവും കോണ്‍ഗ്രസ് ചെയ്ത പ്രവര്‍ത്തനങ്ങളും രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പും സ്വതന്ത്രാനന്തരവും കോണ്‍ഗ്രസ് ചെയ്ത പ്രവര്‍ത്തനങ്ങളെ ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ വലിയ വാഗ്ദനങ്ങളും മുതലക്കണ്ണീരുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. വലിയ പ്രചരണ ബലൂണുകള്‍ സൃഷ്ടിച്ച് വലിയ വായില്‍ സംസാരിക്കുകയുമാണ് അവര്‍. യഥാര്‍ത്ഥമുഖം തെറ്റായ പ്രചരണത്തിലൂടെ ഒളിപ്പിക്കാനുള്ള ഇത്തരം ശ്രമം ജനങ്ങള്‍ തിരിച്ചറിയും.
ജനങ്ങളെ ഒരുമിപ്പിക്കുന്ന തത്വശാസ്ത്രങ്ങള്‍ക്കും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ് ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പോരാട്ടം. രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളും സമ്പന്നമായ പൈതൃകവും, ഐക്യവും, വൈവിധ്യങ്ങളും സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്. ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നതല്ല കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം.
അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കുന്ന ആശയത്തെ സംരക്ഷിക്കുന്നതിനു വേണ്ടി പാര്‍ട്ടി പോരാടും. മത,ജാതി, വര്‍ഗ്ഗ, വര്‍ണ്ണങ്ങള്‍ക്ക് അതീതമായി എല്ലാവരേയും ഒന്നായി കാണുന്ന ഇന്ത്യയാണ് ഏതൊരു ഭാരതീയനും ആഗ്രഹിക്കുന്നത്. രാജ്യത്തെ ഓരോ പൗരനും ഇന്ത്യാക്കാരനാണെന്ന തോന്നലുണ്ടാകുന്ന തരത്തില്‍ മതേതര ഇന്ത്യയാണ് കെട്ടിപ്പടുക്കേണ്ടത്. മറിച്ച് ചിലര്‍ക്ക് മാത്രമായുള്ള ഇന്ത്യയാകരുത്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങളായിരിക്കണമെന്നും സോണിയ പറഞ്ഞു.

കോടിയേരി എന്തൊക്കെയോ ഒളിക്കുന്നുവെന്ന് തിരുവഞ്ചൂര്‍

കോടിയേരി ബാലകൃഷ്ണനും കേരള ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ വൈരുദ്ധ്യങ്ങള്‍ വ്യക്തമാക്കാന്‍ കോടിയേരി തയാറാകണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ ഡല്‍ഹിയില്‍ കേരളാ ഹൗസിലെത്തി സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്‍ കണ്ടത് സംശയാസ്പദമാണ.് കോട്ടയം പ്രസ്‌ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. സാധാരണ ഗതിയില്‍ പ്രശ്‌നമില്ലാതെ പോകേണ്ട കാര്യമാണിതെന്നും പ്രശ്‌നമാക്കിയത് കോടിയേരിതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ നിന്നും എന്തോ മറച്ചുവയ്ക്കുകയാണ് കോടിയേരി.
എന്തിന് ജഡ്ജിയെ മുള്‍മുനയിലാക്കി. വിശദീകരണം നല്കുവാന്‍ കോടിയേരി ബാലകൃഷ്ണന് ബാധ്യതയുണ്ട്. തിരുവഞ്ചൂര് പറഞ്ഞു. ഇവര്‍ തമ്മില്‍ കാണാനുള്ള പല സാഹചര്യങ്ങളും കേരളത്തിലുണ്ട്. പിന്നെ എന്തിനാണ് ഡല്‍ഹിയില്‍ പോയി കണ്ടത്. ഫെബ്രുവരി 28നാണ് കോടിയേരി ജസ്റ്റീസ് ഹാറൂണിനെ കണ്ടത്. മെയ് 25നാണ് ഹാറൂണിന്റെ മകളുടെ വിവാഹം. അതിന് ക്ഷണക്കത്തു വാങ്ങാനാണ് താന്‍ ജസ്റ്റീസിന്റെ മുറിയില്‍ എത്തിയതെന്നാണ് കോടിയേരിയുടെ വിശദീകരണം.
എന്നാല്‍ മാധ്യമങ്ങളില്‍ ഇരുവരും കൂടിയുളള ചിത്രങ്ങളില്‍ ഇരുവരുടേയും കൈകളില്‍ കല്യാണക്കുറി കാണാനില്ല. 85 ദിവസം കഴിഞ്ഞുനടക്കുന്ന കല്ല്യാണത്തിന് ഇത്ര നേരത്തെ ക്ഷണിച്ചോ? അതും ഡല്‍ഹിയില്‍ വച്ച്? കാഞ്ഞിരപ്പള്ളിയിലും തലശേരിയിലുമുള്ള ഇരുവര്‍ക്കും ഇവിടെവച്ച് കല്യാണം ക്ഷണിക്കാമായിരുന്നിട്ടും എന്തിന് കേരളാ ഹൗസിലെത്തി വിവാഹം ക്ഷണിച്ചു. അന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാലും ഇരുവര്‍ക്കും കാണാവുന്നതേയുള്ളു. ജനങ്ങളിലുണ്ടായിട്ടുള്ള സംശയങ്ങള്‍ ദുരീകരിക്കേണ്ടത് കോടിയേറിതന്നെയാണെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി.
അന്ന് കേരളാ ഹൗസിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനേയും പിണറായി വിജയനേയും അദ്ദേഹം വിവാഹത്തിന് ക്ഷണിച്ചില്ലല്ലോയെന്നും തിരുവഞ്ചൂര്‍ കൂട്ടിചേര്‍ത്തു. ടി.പി.വധക്കേസില്‍ പ്രാഥമിക അന്വേഷണംപോലും നടത്താതെ കേസ് ഏറ്റെടുക്കില്ലെന്നു പറയുവാന്‍ സി.ബി.ഐ.ക്ക് കഴിയില്ലെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഇത് കുറ്റക്കാരെ സഹായിക്കുവാനേ കഴിയു. കേരളാ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ടി.പി.വധക്കേസ് അന്വേഷിക്കുവാന്‍ സി.ബി.ഐ.യോട് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞാല്‍ കേസ് സി.ബി.ഐ. ഏറ്റെടുത്തേ പറ്റു. അന്വേഷിക്കുവാന്‍ പറ്റില്ലെന്നു പറയുവാന്‍ അവര്‍ക്ക് സാധിക്കുകയില്ല. ടി.പി.വധക്കേസില്‍ 136 പ്രതികളെ അറസ്റ്റ്‌ചെയ്തു. ഏഴു പേര്‍ കുറ്റം ചെയ്തവര്‍. ഗൂഢാലോചന നടത്തിയവരും പ്രതികളെ രക്ഷിക്കുവാന്‍ ശ്രമിച്ചവരുമാണ് മറ്റുള്ളവര്‍. എല്ലാവര്‍ക്കും കുറ്റപത്രം നല്കി. മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡിലയച്ചിരുന്നു. യാതൊരു മുന്‍വിധികളുമില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Monday 31 March 2014

ജനമനസ്സ് യു.ഡി.എഫിനൊപ്പം

ഡല്‍ഹിയില്‍ ഇരുന്നു കേരളത്തിന്‍റെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പറയട്ടെ, ജനങ്ങളുടെ മനസ്സ് യു.ഡി.എഫിനു അനുകൂലമാണ്. മാത്രമമല്ല, സി.പി.എമ്മിനെതിരെ ശക്തമായ എതിര്‍പ്പുള്ള അന്തരീക്ഷവുമാണ് കേരളത്തില്‍. വ്യക്തികള്‍ തമ്മിലുള്ള മത്സരമായല്ല ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ കാണുന്നത്. ആശയങ്ങള്‍ തമ്മിലുള്ള മത്സരം കൂടിയായാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാല തെരഞ്ഞെടുപ്പിനെക്കാള്‍ പ്രധാനമാണ് ഈ തെരഞ്ഞെടുപ്പ്.

വേതനം മുടക്കാന്‍ പരാതി നല്‍കിയ വി എസിന്റെ നടപടി തൊഴിലാളിദ്രോഹം: മന്ത്രി കെ സി ജോസഫ്

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശിക പഞ്ചായത്ത് ഫണ്ടില്‍ നിന്നും വകമാറ്റി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് തൊഴിലാളിദ്രോഹനടപടിയാണെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് പറഞ്ഞു.
പഞ്ചായത്തുകളുടെ റോഡ് മെയിന്റനന്‍സ് ഫണ്ട് ചെലവാക്കാതെ കിടക്കുന്നുണ്ട്. ഈ തുക തല്‍ക്കാലം വായ്പയായാണ് എടുക്കുന്നത്. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള 428 കോടി രൂപ കിട്ടിയാലുടനെ തുക തിരിച്ച് നല്‍കുകയും ചെയ്യും. തൊഴിലുറപ്പ് പദ്ധതിയില്‍പെട്ട പാവപ്പെട്ട തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തെ കുടിശികയായി 428 കോടി രൂപയാണ് നല്‍കാനുള്ളത്. ഈ തുക കേന്ദ്രത്തില്‍ നിന്നും കിട്ടാന്‍ വൈകിയതാണ് കുടിശിക വരാന്‍ കാരണം.
തുക ലഭ്യമാക്കാന്‍ കേന്ദ്രത്തിന് കത്ത് എഴുതിയിട്ടുണ്ട്. താമസിയാതെ കിട്ടുമെന്നാണ് പ്രതീക്ഷ. ആ തുക കിട്ടിയാലുടന്‍ പഞ്ചായത്തുകള്‍ക്ക് തിരിച്ച് നല്‍കുകയും ചെയ്യും.പഞ്ചായത്തുകളോട് ഫണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സി പി എം നേതാക്കള്‍ പഞ്ചായത്തുകളോട് ഫണ്ട് വകമാറ്റി കൊടുക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തീരുമാനം തൊഴിലാളികള്‍ക്ക് വേണ്ടി പോരാടുന്ന പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി പി എമ്മിന്റെ കപടമുഖമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ട തൊഴിലാളികളുടെ പിച്ച ചട്ടിയില്‍ മണ്ണിടാനാണ് സി പി എം ശ്രമിക്കുന്നത്. തൊഴിലെടുത്തതിനുള്ള കൂലി കൊടുക്കാന്‍ ശ്രമിക്കുന്നതാണ് ഇവര്‍ തടയാന്‍ ശ്രമിക്കുന്നത്. ഈ നീക്കം തൊഴിലാളികളെ ദ്രോഹിക്കാന്‍ വേണ്ടിമാത്രമാണ്.ജോലിയെടുത്താല്‍ കൂലികൊടുക്കേണ്ടേ. ചട്ടലംഘനത്തിന്റെ പേര് പറഞ്ഞ് മൂക്ക് മുറിച്ച് ശകുനം മുടക്കാനാണ് സി പി എം ശ്രമിക്കുന്നത് -മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട നേതാവാണ് വി എസ്. പാര്‍ട്ടി പദവി ഉറപ്പിക്കാന്‍ വ്യക്തിപരമായി സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ സ്വന്തം പാര്‍ട്ടിയുടെ ചങ്കില്‍ കുത്താന്‍ മടിയില്ലാത്ത നേതാവാണ് വി എസ്. ഇക്കാര്യം ജനങ്ങള്‍ക്ക് നന്നായി അറിയാം. നേരത്തെ എടുത്ത നിലപാടില്‍ മലക്കം മറിയാന്‍ എന്താണ് കാരണമെന്ന് ജനം മനസിലാക്കി കഴിഞ്ഞു. ഒരു നയവും ഇല്ലാത്ത കൂടെ നിന്നവരെ പോലും തള്ളിപറയാന്‍ മടിക്കാത്ത നേതാവാണ് വി എസെന്നും മന്ത്രി പറഞ്ഞു.

അച്യുതാനന്ദനെ ഫയാസ് വിലക്കെടുത്തു : സി.പി.ജോണ്‍

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കള്ളക്കടതുകാരന്‍ ഫയാസ് വിലകെടുത്തു.ആര്‍.എം.പി.നേതാവ് ടി .പി.ചന്ദ്രശേഖരനെ വധിച്ചതില്‍ ഫയാസിനുള്ള ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ് മുഖ്യമന്ത്രിക്കു കത്തെഴുതിയിരുന്നു.എന്നാല്‍ ഇപ്പോള്‍ ഫയാസിനെതിരെ ഒരക്ഷരം പറയാന്‍ വി.എസ്. തയ്യാറാകുന്നില്ല. ഫയാസിന്‍റെ അടുപ്പക്കാര്‍ വി എസിനെയോ മകനെയോ കണ്ടിട്ടുണ്ടോ എന്നത് അന്വേഷിക്കണം.പത്തു വര്‍ഷം ഏകാങ്ക പോരാട്ടത്തിലൂടെ സി.പി.എമ്മിനെ കടന്നാക്രമിക്കുകയും എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്ത് വി.എസിന്‍റെ വെറും നാട്യവും കപട നടകവുമായിരുന്നുവെന്ന്‍ വ്യക്തമായി.തൃശൂരില്‍ അരവിന്ദാക്ഷന്‍ വിഭാഗത്തിന്‍റെ യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്‍ കൂത്തുപറമ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനുത്തരവാദി എം.വി.ആറും സി.എം.പിയുമല്ലെന്നും അതിനു പിന്നില്‍ തങ്ങളാണെന്നും തുറന്നു പറയണം .

മോഡിയുടെ പരാമര്‍ശം സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍: എ.കെ ആന്റണി

പാകിസ്താന് പ്രിയപ്പെട്ടത് മൂന്നു എ.കെകളാണെന്ന നരേന്ദ്രമോഡിയുടെ പരാമര്‍ശം സൈന്യത്തിന്റെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. ഇത് ശത്രുക്കളെ സഹായിക്കുന്ന നടപടിയായിപ്പോയി. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി നേതാക്കള്‍ ഇങ്ങനെ പറയാമോ എന്ന് ചിന്തിക്കണമെന്നും ആന്റണി പറഞ്ഞു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്വാളിയോറിന് സമീപം വ്യോമസേന വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു. ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ സ്വീകരിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോകും. ആയുധ വ്യാപാരികള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നില്ലെന്നതാണ് തനിക്കെതിരെയുള്ള ആക്ഷേപമെന്നും ആന്റണി വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട വിമാനം ചൈനയില്‍ നിന്ന് വാങ്ങിയതാണെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിരോധവകുപ്പ് ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സൈന്യത്തിന് ആയുധം വാങ്ങുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. യുദ്ധവിമാനം വാങ്ങുന്നതിനും രാജ്യത്തിന് ഒരു നയമുണ്ട്. ഗുണമേന്മയിലടക്കം വിദഗ്ധ സമിതിയുടെ പരിശോധനകള്‍ നടത്തുന്നു. പ്രത്യേക മാനദണ്ഡം അനുസരിച്ച് എന്തെല്ലാം വാങ്ങണമെന്ന് തീരുമാനിക്കുന്നത് സൈന്യമാണ്. ഇതില്‍ സര്‍ക്കാറിനോ ക്യാബിനറ്റ് മന്ത്രിമാര്‍ക്കൊ ഇടപെടാന്‍ കഴിയില്ല.
ആയുധ ഇടപാടിലെ അഴിമതിക്കെതിരെ കഴിഞ്ഞ പത്ത് വര്‍ഷം കര്‍ശന നടപടികളാണെടുത്തത്. ക്രമക്കേട് കണ്ടെത്തിയ ആറ് മള്‍ട്ടിനാഷണല്‍ ആയുധ കമ്പനികളെയാണ് കരിമ്പട്ടികയില്‍പ്പെടുത്തിയത്. അഴിമതി വ്യക്തമായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിന്റെ പേരില്‍ സൈന്യത്തിന്റെ ആധുനിക വത്കരണത്തിന് തടസം നില്‍ക്കുന്നുവെന്ന ആക്ഷേപം തനിക്കെതിരെ ഉന്നയിക്കപ്പെട്ടു.
സൈന്യത്തിന്റെ ആധുനിക വത്കരണത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ്. നേവിക്ക് ഉള്‍പ്പെടെ ഏറ്റവുമധികം ഉപകരങ്ങള്‍ വാങ്ങിയതും ഇക്കാലയളവില്‍ തന്നെ. സൈന്യത്തില്‍ വണ്‍റാങ്ക് വണ്‍ പെഷന്‍ഷന്‍ നടപ്പാക്കണമെന്ന ആവശ്യം യാതാര്‍ഥ്യമായത് ഇപ്പോഴാണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

Thursday 27 March 2014

ഓര്‍മ നശിച്ച എം.വി.ആറിനെയും ആരോഗ്യം ക്ഷയിച്ച ഗൗരിയമ്മയെയും മുന്നണിയില്‍ എടുക്കേണ്ടി വരുന്നത് സി.പി.എമ്മിന്‍റെ ഗതികേടാണ്:എം.എം.ഹസ്സന്‍

ഓര്‍മ നശിച്ച എം.വി.ആറിനെയും ആരോഗ്യം ക്ഷയിച്ച ഗൗരിയമ്മയെയും മുന്നണിയില്‍ എടുക്കേണ്ടി വരുന്നത് സി.പി.എമ്മിന്‍റെ ഗതികേടാണ്. ആരോഗ്യമുള്ള കാലത്ത് ഇരുവരെയും ക്രൂരമായി ആക്രമിച്ച സി.പി.എം. ഇപ്പോള്‍ ഇരുവരെയും ഒപ്പം കൂട്ടുന്നത്‌ ആ പാര്‍ട്ടിയുടെ ഗതികേട് മൂലമാണ്. ഗൌരിയമ്മയ്ക്ക്‌ ആരോഗ്യമുള്ള കാലത്തും ഇല്ലാത്ത കാലത്തും കോണ്‍ഗ്രസ്‌ ഒപ്പം കൂട്ടിയിട്ടുണ്ട്. ലാഭനഷ്ടകണക്കുകള്‍ നോക്കിയല്ല ഇരു നേതാക്കളെയും യു.ഡി.എഫില്‍ ഉള്‍പ്പെടുത്തിയത്.

എ.കെ.ആന്‍റണിക്കെതിരായ പരാമര്‍ശം, മോഡിയുടെ ആശയദാരിദ്ര്യം: വി.എം.സുധീരന്‍

ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന മോഡിക്ക് പ്രചാരണ രംഗത്തുള്ള ആശയദാരിദ്ര്യമാണ് കേന്ദ്രമന്ത്രി എ.കെ.ആന്‍റണിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാരണം. അങ്ങേയറ്റം സുതാര്യവും അഴിമതിരഹിതവുമായി ഭരണം നടത്തുന്ന ആന്‍റണിക്കെതിരെ ആരോപണം ഉന്നയിച്ചു തേജോവധം ചെയ്യാനുള്ള മോഡിയുടെ ശ്രമം അപലപനീയമാണ്. രാജ്യത്തിന്‍റെ യശസ്സ് കാത്തുസൂക്ഷിച്ച് സുതാര്യമായി മുന്നോട്ടുപോകുന്ന ആന്‍റണിക്കെതിരെ നടത്തിയ പരാമര്‍ശം മോഡി പിന്‍വലിക്കണം.

തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ല:പി.കെ.കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കാന്‍ യു.ഡി.എഫ്. സര്ക്കാരിന്‍റെ പ്രവര്‍ത്തനം മാത്രം മതി. ജനം വിലയിരുത്തുന്നത് സര്‍ക്കാരിന്‍റെ നേട്ടങ്ങളാണ്. സാധാരണഗതിയില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകേണ്ടതാണ്. എന്നാല്‍ അദ്ഭുതകരമായ മാറ്റമാണ് കേരളത്തില്‍ എല്ലാ മേഖലകളിലും ഉണ്ടായിടുള്ളത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് വോട്ടര്‍മാര്‍ക്ക് ഉള്ളത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പോലും കേരളം ഫൈറ്റ് ചെയ്താണ് ജനങ്ങളുടെ ആശങ്കയകറ്റുന്ന തീരുമാനമുണ്ടാക്കിയത്. വ്യവസായ,ഐ.ടി. വകുപ്പുകളില്‍ ഉണ്ടായ നേട്ടങ്ങള്‍ വളരെ വലുതാണ്. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും നല്‍കാനായ തൊഴിലവസരങ്ങള്‍ പുരോഗതിയാണ്. ഇനി സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലജുകള്‍ വരാന്‍ പോകുന്നു. യുവാക്കളുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നു.
അതിരാഷ്ട്രീയത്തിന്റെയും അക്രമരാഷ്ട്രീയത്തിന്‍റെയും നാളുകള്‍ കഴിഞ്ഞു. വികസിത രാജ്യങ്ങളിലെ പോലെ എന്തിനു വോട്ട് ചെയ്യണമെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്നും ജനം ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫിനു മികച്ച വിജയം നേടാനാകും.

Wednesday 26 March 2014

ജനങ്ങളില്‍ നിന്ന് അഭിപ്രായം ശേഖരിച്ച് കാണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറങ്ങി

നിങ്ങളുടെ ശബ്ദം, ഞങ്ങളുടെ പ്രതിജ്ഞ  എന്ന  മുദ്രാവാക്യം കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറങ്ങി.  പത്രികയില്‍ പെന്‍ഷന്‍ പദ്ധതികള്‍, അഴിമതിരഹിത ഇന്ത്യ, ആരോഗ്യം, വനിതാ സംവരണം എന്നിവയ്ക്ക് പ്രധാന്യം നല്‍കുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്ത ജനവിഭാഗങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ച ശേഷമാണു കോണ്‍ഗ്രസ് പ്രകടനപത്രികയ്ക്കു രൂപം നല്‍കിയത്.
പത്തു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ആദിവാസികളുടെ ഉന്നമനത്തിന് പുതിയ പദ്ധതികള്‍, കള്ളപ്പണം കണ്ടെത്തുന്നതിന് പ്രത്യേക സംവിധാനം, അഴിമതി വിരുദ്ധ ബില്ലുകള്‍ നടപ്പാക്കുമെന്നും പ്രകടപത്രികയില്‍ കോണ്‍ഗ്രസ്. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ സ്ത്രീകള്‍ക്ക് വേഗം ലഭ്യമാക്കും. എല്ലാ പഞ്ചായത്തുകളിലും 18 മാസം കൊണ്ട് ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ ലഭ്യമാക്കും. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഫിഷറീസിനു സ്വതന്ത്രവകുപ്പ് രൂപീകരിക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ട്. സംവരണത്തിലൂടെ വനിത സുരക്ഷ ഉറപ്പുവരുത്തും, ആരോഗ്യം അവകാശമാക്കും, സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പു വരുത്തും

കോണ്‍ഗ്രസ് പ്രകടന പത്രിക പുരോഗമനപരം: മുഖ്യമന്ത്രി

രാജ്യം കണ്ട ഏറ്റവും പുരോഗമനപരമായ പ്രകടനപത്രികയാണ് കോണ്‍ഗ്രസ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പതിനഞ്ചിന നിര്‍ദ്ദേശങ്ങള്‍ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആരോഗ്യത്തിനുള്ള അവകാശം, പെന്‍ഷന്‍ അവകാശം, പാര്‍പ്പിടാവകാശം, സാമൂഹിക സുരക്ഷാ അവകാശം, മാനുഷിക പരിഗണനകിട്ടി ജോലി ചെയ്യാനുള്ള സാഹചര്യത്തിനുള്ള അവകാശം, സംരംഭകാവകാശം എന്നിവ ജനങ്ങള്‍ കാത്തിരിക്കുന്നവയാണ്. ലോകനിലവാരത്തിലുള്ള ചികിത്സാസൗകര്യം ഇപ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും ലഭ്യമാണെങ്കിലും അതു പാവപ്പെട്ടവര്‍ക്കു ലഭ്യമല്ല. ഏറ്റവും നല്ല ചികിത്സാ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കുവാനുള്ള അവസരമാണ് ആരോഗ്യം അവകാശമാകുന്നതിലൂടെ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നുശതമാനം ആരോഗ്യമേഖലയ്ക്കു മാറ്റി വയ്ക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജലസേചനം, കോള്‍ഡ് സ്റ്റോറേജ്, വെയര്‍ഹൗസിംഗ് തുടങ്ങിയ മേഖലകളില്‍ നടത്തുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന വലിയ തോതിലുള്ള നിക്ഷേപം കാര്‍ഷികോല്പാദനരംഗത്തും കാര്‍ഷിക വ്യവസായരംഗത്തും ലോകത്തിലെ മുന്‍നിര രാഷ്ട്രമായി ഇന്ത്യയെ മാറ്റുവാനും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒന്നര വര്‍ഷത്തിനുള്ളില്‍ ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി എത്തിക്കുമെന്ന വാഗ്ദാനം രാജ്യത്ത് വിവരസാങ്കേിത വിപ്ലവത്തിനു വഴിയൊരുക്കുന്നതാണ്. സേവനാവകാശ നിയമം നടപ്പാക്കുന്നത് വലിയ മാറ്റമായിരിക്കും. ന്യൂനപക്ഷ സംരക്ഷണം, പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണം, സ്ത്രീകളുടെ സുരക്ഷിതത്വവും സംരക്ഷണവും, കുട്ടികളുടെ സംരക്ഷണം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അഴിമതിക്കെതിരേയുള്ള നിയമനിര്‍മാണം തുടങ്ങിയവയും രാജ്യം കാത്തിരിക്കുന്നവയാണെന്നു മുഖ്യമന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ല:പി.കെ.കുഞ്ഞാലിക്കുട്ടി

തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിക്കാന്‍ യു.ഡി.എഫ്. സര്ക്കാരിന്‍റെ പ്രവര്‍ത്തനം മാത്രം മതി. ജനം വിലയിരുത്തുന്നത് സര്‍ക്കാരിന്‍റെ നേട്ടങ്ങളാണ്. സാധാരണഗതിയില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകേണ്ടതാണ്. എന്നാല്‍ അദ്ഭുതകരമായ മാറ്റമാണ് കേരളത്തില്‍ എല്ലാ മേഖലകളിലും ഉണ്ടായിടുള്ളത്. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലാണ് വോട്ടര്‍മാര്‍ക്ക് ഉള്ളത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പോലും കേരളം ഫൈറ്റ് ചെയ്താണ് ജനങ്ങളുടെ ആശങ്കയകറ്റുന്ന തീരുമാനമുണ്ടാക്കിയത്. വ്യവസായ,ഐ.ടി. വകുപ്പുകളില്‍ ഉണ്ടായ നേട്ടങ്ങള്‍ വളരെ വലുതാണ്. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും നല്‍കാനായ തൊഴിലവസരങ്ങള്‍ പുരോഗതിയാണ്. ഇനി സ്റ്റാര്‍ട്ട്‌ അപ്പ്‌ വില്ലജുകള്‍ വരാന്‍ പോകുന്നു. യുവാക്കളുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നു.
അതിരാഷ്ട്രീയത്തിന്റെയും അക്രമരാഷ്ട്രീയത്തിന്‍റെയും നാളുകള്‍ കഴിഞ്ഞു. വികസിത രാജ്യങ്ങളിലെ പോലെ എന്തിനു വോട്ട് ചെയ്യണമെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്നും ജനം ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് യു.ഡി.എഫിനു മികച്ച വിജയം നേടാനാകും.

നിലപാട് മാറ്റം അച്യുതാനന്ദന്‍റെ വിശ്വാസ്യത നഷ്ടപ്പെടുത്തി: പി.പി.തങ്കച്ചന്‍

വി.എസ് അച്യുതാനന്ദന്റെ മലക്കം മറിച്ചില്‍ ജനമധ്യത്തില്‍ അദ്ദേഹത്തെ അപഹാസ്യനാക്കി മാറ്റിയതായി യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. അദ്ദേഹത്തെ വിശ്വസിച്ചവരെല്ലാം വഴിയാധാരമായി മാറി. പ്രതിപക്ഷനേതൃസ്ഥാനം നിലനിര്‍ത്താനും പി.ബി പ്രവേശനം എളുപ്പമാക്കാനുമാണ് അദ്ദേഹം നിലപാട് മാറ്റിയതെന്നത് വളരെ പരസ്യമായ രഹസ്യമാണ്. സ്വന്തം നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ അച്യതാനന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
പറഞ്ഞതെല്ലം മാറ്റിപറയുകയാണ് വി.എസ്. സോളാര്‍ കേസില്‍ പ്രതിയായ സരിതയെ കുറിച്ച് അദ്ദേഹം പറഞ്ഞതും മാറ്റി. ഒരു സ്ത്രീ പറഞ്ഞത് സര്‍ക്കാര്‍ ഗൗരവമായെടുക്കണമെന്ന് പറഞ്ഞ വി.എസ്, ഇപ്പോള്‍ സരിത കള്ളിയാണെന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ മകന്‍ അരുണിന് എതിരായി സരിത ചിലതു പറഞ്ഞതുകൊണ്ടാണോ അദ്ദേഹം നിലപാട് മാറ്റിയതെന്ന് അറിയില്ല. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടും. തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലായി കാണാം. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് ഒരു തരത്തിലും ദു:ഖിക്കേണ്ടി വരില്ല. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷവും തികയ്ക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു.
യു.പി.എ സര്‍ക്കാറിന്റെയും സംസ്ഥാനസര്‍ക്കാറിന്റെയും നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രചരണമാണ് സംസ്ഥാനത്ത് യു.ഡി.എഫ് നടത്തുന്നത്. ശക്തമായ അടിത്തറയുള്ള യു.ഡി.എഫിനെ നേരിടുന്നത് ഇളകിയാടുന്ന അടിത്തറയുള്ള എല്‍.ഡി.എഫാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം വളരെ നേരത്തെ തന്നെ വിജയകരമായി രീതിയില്‍ പൂര്‍ത്തിയാക്കിയെന്നത് യു.ഡി.എഫിന്റെ നേട്ടമാണ്. രാഷ്ട്രീയത്തിന്റെ കണിക പോലുമില്ലാത്തവരെ എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥികളാക്കേണ്ടി വന്നു. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ഏറെ വൈകി. ചില സീറ്റുകള്‍ പേമെന്റ് സീറ്റാണെന്നും പറഞ്ഞു കേള്‍ക്കുന്നു. ഈ തെരഞ്ഞെടുപ്പോടെ മൂന്നാം മുന്നണിക്ക് പ്രസക്തിയില്ലെന്ന് തെളിഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു,പി.എയും ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുമായാണ് പ്രധാന പോരാട്ടം നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന ബി.ജെ.പി ഉയര്‍ന്ന ഹിന്ദുരാഷ്ട്രവാദം എന്ന് ആശയത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്നും തങ്കച്ചന്‍ പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തില്‍ ഒരു ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു. സി.എം.പിയിലെ വിമതവിഭാഗം തലേ ദിവസം വരെ യു.ഡി.എഫിന് ഒപ്പം നിന്ന ശേഷമാണ് നിലപാട് മാറിയത്. മുന്നണിയില്‍ നിന്നും പോയവര്‍ പോയി. സഹകരിക്കുന്നവര്‍ക്ക് സഹകരിക്കാം. മറ്റു കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് ചര്‍ച്ച ചെയ്യും. രണ്ടു ആര്‍.എസ്.പി.യും ലയിക്കാമെന്നാണ് ധാരണ. പ്രേമചന്ദ്രന്‍ ആര്‍.എസ്.പിയുടെ ചിഹ്‌നമായ മണ്‍വെട്ടി മണ്‍കോരിയും ചിഹ്‌നത്തിലാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tuesday 25 March 2014

സിപിഎമ്മിന് ഇത്രയേറെ സ്ഥാനാര്‍ത്ഥി ദാരിദ്ര്യമോ?: കെ.ബാബു

വൈപ്പിന്‍ : കൊച്ചിയിലോ, കുറഞ്ഞപക്ഷം കേരളത്തില്‍ എവിടെയെങ്കിലും ഒരു റേഷന്‍കാര്‍ഡുള്ളയാളെ എറണാകുളത്ത് സ്ഥാനാര്‍ത്ഥിാക്കുവാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കഴിയുമായിരുന്നില്ലേയെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു ചോദിച്ചു. ഇത്രയേറെ നേതൃക്ഷാമം ആ പാര്‍ട്ടിക്കുണ്ടോയെന്നും ആദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ.കെവി തോമസിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചാനലുകളായ ചാനലുകള്‍ തോറും കയറിയിറങ്ങി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി വാദിക്കുന്ന ഡോ.സെബാസ്റ്റിയന്‍ പോളിനെ എന്തുകൊണ്ടാണ് അവര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി പറഞ്ഞു.
നിയമസഭാ സാമാജികനായും പാര്‍ലമെന്റ് അംഗവുമായിരുന്ന സെബാസ്റ്റ്യന്‍ പോളിന് ഇപേപോള്‍ എന്തു കൊണ്ടാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അയോഗ്യത കല്പിച്ചതെന്ന് ജനങ്ങളോട് വ്യക്തമാക്കണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും പെയ്ഡ് സീറ്റിലേയ്ക്ക് പോയെന്ന പ്രചരണം നിലനില്‍ക്കുമ്പോഴാണ് എറണാകുളത്ത് പുതിയ സ്ഥാനാര്‍ത്ഥി മുകളില്‍ നിന്ന് കെട്ടി ഇറങ്ങിയത്. ഇത് പാര്‍ട്ടി അണികളിലും ചര്‍ച്ചയായിരിക്കുകയാണ്.

മീനച്ചൂടിന്റെ പാരമ്യത്തിലും തളരാതെ ജനനായകന്‍

കാസര്‍ഗോഡ്:  മീനച്ചൂടിന്റെ പാരമ്യത്തിലും തളരാതെ കേരളത്തിന്റെ ജനനായകന്‍ കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖിന്റെ പ്രചരണത്തിനായി പ്രഭാതം മുതല്‍ പ്രദോഷം വരെ സഞ്ചരിച്ചു. പുലര്‍ച്ചെയെത്തിയ മാവേലി എക്‌സ്പ്രസില്‍ കാസര്‍ഗോടെത്തിയ ഉമ്മന്‍ചാണ്ടി അല്പസമയത്തെ വിശ്രമത്തിനുശേഷം തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിലേക്ക് പോവുകയായിരുന്നു. മുഖ്യമന്ത്രിയെ നേരില്‍കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കാനുമായി വിവിധ സ്വീകരണ കേന്ദ്രങ്ങളിലെത്തിയത് നൂറുകണക്കിന് വോട്ടര്‍മാരാണ്. രാവിലെ 9 മണിയോടെ പൈവളികെയിലെ പ്രചരണ യോഗത്തിലെത്തുമ്പോള്‍ തന്നെ ജനനിബിഢമായിരുന്നു മൈതാനം.
തുടര്‍ന്ന് മധൂര്‍ പഞ്ചായത്തിലെ ഉളിയത്തടുക്കയില്‍ ഉമ്മന്‍ചാണ്ടി എത്തിയപ്പോള്‍ കൂടിനിന്ന ജനങ്ങളുടെ തിരക്കുമൂലം പൊതുയോഗസ്ഥലത്തേക്ക് എത്താന്‍ പോലും കഴിയാത്ത തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ ഉദുമയിലെത്തിയ ജനനായകന്റെ പ്രസംഗം കേള്‍ക്കാനെത്തിയത് നാനാജാതിമതസ്ഥരും യുവാക്കളു പുതിയ വോട്ടര്‍മാരും. ഉച്ചഭക്ഷണത്തിനുശേഷം അല്പസമയം വൈകിയാണെങ്കിലും പനത്തടി പഞ്ചായത്തിലെ കോളിച്ചാലിലേക്ക് മുഖ്യമന്ത്രിഎത്തിയപ്പോള്‍ മലയോര ജനതയുടെ ആരവമായിരുന്നു. തങ്ങള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങളുടെ പിന്നാമ്പുറവും ഓര്‍മകളും അയവിറക്കുന്ന തരത്തിലുള്ള മുദ്രാവാക്യം വിളികളോടെയാണ് ജനങ്ങള്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചത്. തുടര്‍ന്ന് മലയോര ജനതയുടെ മനസ്സ് കീഴടക്കി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത വെള്ളരിക്കുണ്ട് താലൂക്കിന്റെ വിരിമാറിലൂടെ ചിറ്റാരിക്കാലിലേക്ക് യാത്ര.
ചിറ്റാരിക്കാല്‍ ടൗണിലെത്തുമ്പോഴേക്കും മുഖ്യമന്ത്രിയെ സ്വീകരിക്കാനായി ആബാലവൃദ്ധം ജനങ്ങളും തയ്യാറായിരിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ ജനങ്ങള്‍ പൊതുയോഗസ്ഥലത്ത് തിങ്ങിനിറഞ്ഞു. ചെറുപുഴയിലേക്ക് എത്തുമ്പോഴേക്കും സമയം ഏറെ വൈകിയെങ്കിലും അവിടെയും ജനകീയ സംഗമമായിരുന്നു സാക്ഷ്യമായത്. ചോയ്യംകോട്, നീലേശ്വരം, തൃക്കരിപ്പൂര്‍, വലിയപറമ്പ എന്നീ പ്രചരണ കേന്ദ്രങ്ങളില്‍ സിദ്ദീഖിനായി വോട്ടഭ്യര്‍ത്ഥിച്ചെത്തിയ മുഖ്യമന്ത്രി തന്റെ സ്വതസിദ്ധമായ സംസാരത്തിലൂടെ ജനങ്ങളുടെയും വോട്ടര്‍മാരുടെയും ഹൃദയങ്ങള്‍ കീഴടക്കി. ഒരുദിനത്തിന്റെ പ്രസക്തമായ മുഴുവന്‍ സമയവും ക്ഷീണവും പ്രായവും മറന്ന് യുവത്വത്തിന്റെ പ്രതീകമായി സിദ്ദീഖിനായി വോട്ടഭ്യര്‍ത്ഥിച്ച ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഹൃദയത്തിലേറ്റുവാങ്ങിയാണ് വിവിധ കേന്ദ്രങ്ങളിലെ വോട്ടര്‍മാര്‍ മടങ്ങിയത്.

പിണറായിയുടെ വി.എസ്. വിരോധം മാറിയിട്ടില്ല: രമേശ്‌ ചെന്നിത്തല

സി.പി.എം. നേതൃത്വത്തോടുള്ള നിലപാടില്‍ വി.എസ്. മാറ്റം വരുത്തിയിട്ടും വി.എസ്. അച്യുതാനന്ദനോടുള്ള ശത്രുതാ മനോഭാവത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാറ്റം വരുത്തിയിട്ടില്ല. വി.എസ്സിനെ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തു നിന്നും നീക്കണമെന്ന് പോളിറ്റ് ബ്യൂറോയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട അതേ പിണറായി വിജയനെ അച്യുതാനന്ദന്‍ ഇപ്പോള്‍ ന്യായീകരിക്കുകയാണ്. വി.എസ്സിനെ പി.ബി.യിലേക്ക് എടുക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിന് ” അത് ഒരു ദിവസം കൊണ്ട് തീരുമാനിക്കാവുന്ന കാര്യമല്ലല്ലോ” എന്ന മറുപടിയാണ് പിണറായി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ടാണ് ടി.പി.കേസില്‍ നിലപാട് മാറ്റി പറയുന്നത് എന്ന് വി.എസ്. രമയെ അറിയിച്ചെന്നാണ് വാര്‍ത്തകളില്‍ ഉള്ളത്. അങ്ങനെയെങ്കില്‍ താന്‍ ഇപ്പോള്‍ പറയുന്നതൊന്നും വിശ്വസിക്കരുത് എന്നാണ് വി.എസ്. അര്‍ത്ഥമാക്കുന്നത്. ടി.പി.കേസിലെയും ലാവ്‌ലിന്‍ കേസിലെയും വി.എസ്സിന്‍റെ നിലപാട്മാറ്റം കേരള ജനതയ്ക്ക് ദഹിക്കാത്തതാണ്.
ഇതുവരെ ബി.ജെ.പി.യെ പിറകില്‍ നിന്നും നയിച്ചിരുന്ന ആര്‍.എസ്.എസ്. ഇത്തവണ മുന്‍ സീറ്റ്‌ ഡ്രൈവുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ആര്‍.എസ്.എസ്സിന്‍റെ പിന്തുണയോടെ സര്‍വാധിപത്യത്തിനു മോഡി ശ്രമിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനെ അതിന്‍റെ ഗൗരവത്തില്‍ സംസ്ഥാനം ഉള്‍ക്കൊണ്ടിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. ഹിറ്റ്‌ലറിന്‍റെയും സ്റ്റാലിന്‍റെയും സ്വഭാവം ഒരുമിച്ചു ചേരുന്ന നരേന്ദ്രമോഡിയെയാണ് ആര്‍.എസ്.എസ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. സ്വന്തം പാര്‍ട്ടിയിലെ അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഇല്ലാതാക്കി ഏകാധിപതിയെ പോലെ വാഴാനാണ് മോഡി ശ്രമിക്കുന്നത്. വര്‍ഗീയതയെയും എകാധിപത്യത്തെയും ചെറുക്കാന്‍ ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‌ മാത്രമേ സാധിക്കുകയുള്ളൂ. സി.പി.എം. വിചാരിച്ചാല്‍ മോഡിയെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ല. മൂന്നാം മുന്നണി തുടക്കത്തിലേ തന്നെ പാളംതെറ്റിയതാണ്. എന്‍.ഡി.എ. അധികാരത്തില്‍ വന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടല്ല, മറിച്ച് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അതേപടി തന്നെ നടപ്പാക്കും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ട്രഷറി അടച്ചു പൂട്ടേണ്ടി വരുമെന്നുമുള്ള പിണറായി വിജയന്‍റെ വാദം അടിസ്ഥാന രഹിതമാണ്. അത്തരമൊരു സാഹചര്യം കേരളത്തില്‍ ഇല്ല.
സംസ്ഥാനത്ത് ഇപ്പോള്‍ ഭരണ വിരുദ്ധ വികാരമല്ല മറിച്ച് സി.പി.എം. വിരുദ്ധ വികാരമാണ്. കഴിഞ്ഞ തവണത്തേക്കാള്‍കൂടുതല്‍ സീറ്റുകള്‍ ഇത്തവണ യു.ഡി.എഫിനു ലഭിക്കും.

ബി ജെ പി അധികാരത്തിലെത്തിയാല്‍ ഇന്ത്യ കലാപഭൂമിയാവും: വി എം സുധീരന്‍

ദേശീയരാഷ്ട്രീയം പരിശോധിച്ചാല്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ അത് ആപത്താണ്. ആര്‍ എസ് എസ് രാഷ്ട്രീയത്തില്‍ സജീവമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്നു. ബി ജെ പിയുടെ കാര്യങ്ങള്‍ മിക്കതും നിശ്ചയിക്കുന്ന ആര്‍ എസ് എസ് ആണ്. നരേന്ദ്രമോഡി മുഖ്യമന്ത്രിയെന്ന നിലയില്‍ പരാജയമാണ്. ഭരണകൂടത്തെ നിശ്ചലമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മോഡി നേതൃത്വം നല്‍കിയത്. വംശഹത്യയുടെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മോഡിയെ എങ്ങനെയാണ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുക. മോഡിക്ക് വേണ്ടി ബി ജെ പി അദ്വാനിയെയുംമുരളീമനോഹര്‍ ജോഷിയെയും ജസ്വന്ത് സിംഗിനെയും പോലുള്ള തലമുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിക്കൊണ്ടിരിക്കുകയാണ്. ബി ജെ പി അധികാരത്തിലെത്തിയാല്‍ എല്ലാം തകര്‍ത്തെറിഞ്ഞ് ഇന്ത്യയെ ഒരു കലാപഭൂമിയാക്കുന്ന അവസ്ഥ വരും. അത് അപരിഹാരമായ ആഘാതമാണ്. ഇതിനെയെല്ലാം ചെറുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാരിന് മാത്രമെ സാധിക്കു. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സി പി എം സ്വീകരിക്കുന്ന ഇന്നത്തെ നിലപാടുകള്‍ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു ഡി എഫിലെ ഘടകകക്ഷികളെല്ലാം തന്നെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാല്‍ യുവജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പിന്തുണ കാണാം. പല കാരങ്ങളാലും രാഷ്ട്രീയം നിര്‍ത്തിപ്പോയവരെല്ലാം തന്നെ തിരികെയെത്തുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. യു പി എ നിര്‍ണായകവിജയം നേടണമെന്ന രീതിയിലാണ് എല്ലാ വിഭാഗം ആളുകളും പ്രവര്‍ത്തനരംഗത്ത് സജീവമാകുന്നത്. കേരളത്തില്‍ യു ഡി എഫ് സുനിശ്ചിതമായ വിജയം ഉറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വസ്തുതകള്‍ മറച്ചുവെച്ച് സി പി എം ആശങ്കപരത്തുകയാണ്. കര്‍ഷകര്‍ തിങ്ങിനിറഞ്ഞ മലയോര മേഖല എന്നും യു ഡി എഫിനൊപ്പമാണ്. അത് കൊണ്ട് തന്നെ അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നത് യു ഡി എഫ് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഹരിത ട്രൈബ്യൂണല്‍ കേരളത്തിനെതിരെ യാതൊരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സമരം നടത്തിയവരെല്ലാം തന്നെ പിന്മാറി കഴിഞ്ഞു. എന്നാല്‍ സി പി എം ഇന്ന് സ്വീകരിക്കുന്ന നിലപാട് കാളപെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന രീതിയിലാണ്. ഈ രാഷ്ട്രീപാപ്പരത്തം ജനങ്ങള്‍ തിരിച്ചറിയും. പരിസ്ഥിതി ലോലമേഖലയില്‍ നിന്നും ഒഴിവാക്കിയ മേഖലകളെ യാതൊരുവിധത്തില്‍ ബാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

23 ലക്ഷം വോട്ടര്‍മാര്‍ ഈ വര്‍ഷം കന്നി വോട്ടിന് പോളിംഗ് ബൂത്തിലേക്ക് എത്തും. പിണറായിയുടെ വി.എസ്. വിരോധം മാറിയിട്ടില്ല: രമേശ്‌ ചെന്നിത്തല

സി.പി.എം. നേതൃത്വത്തോടുള്ള നിലപാടില്‍ വി.എസ്. മാറ്റം വരുത്തിയിട്ടും വി.എസ്. അച്യുതാനന്ദനോടുള്ള ശത്രുതാ മനോഭാവത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാറ്റം വരുത്തിയിട്ടില്ല. വി.എസ്സിനെ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്തു നിന്നും നീക്കണമെന്ന് പോളിറ്റ് ബ്യൂറോയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ട അതേ പിണറായി വിജയനെ അച്യുതാനന്ദന്‍ ഇപ്പോള്‍ ന്യായീകരിക്കുകയാണ്. വി.എസ്സിനെ പി.ബി.യിലേക്ക് എടുക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിന് ” അത് ഒരു ദിവസം കൊണ്ട് തീരുമാനിക്കാവുന്ന കാര്യമല്ലല്ലോ” എന്ന മറുപടിയാണ് പിണറായി നല്‍കിയത്. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ടാണ് ടി.പി.കേസില്‍ നിലപാട് മാറ്റി പറയുന്നത് എന്ന് വി.എസ്. രമയെ അറിയിച്ചെന്നാണ് വാര്‍ത്തകളില്‍ ഉള്ളത്. അങ്ങനെയെങ്കില്‍ താന്‍ ഇപ്പോള്‍ പറയുന്നതൊന്നും വിശ്വസിക്കരുത് എന്നാണ് വി.എസ്. അര്‍ത്ഥമാക്കുന്നത്. ടി.പി.കേസിലെയും ലാവ്‌ലിന്‍ കേസിലെയും വി.എസ്സിന്‍റെ നിലപാട്മാറ്റം കേരള ജനതയ്ക്ക് ദഹിക്കാത്തതാണ്.
ഇതുവരെ ബി.ജെ.പി.യെ പിറകില്‍ നിന്നും നയിച്ചിരുന്ന ആര്‍.എസ്.എസ്. ഇത്തവണ മുന്‍ സീറ്റ്‌ ഡ്രൈവുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. ആര്‍.എസ്.എസ്സിന്‍റെ പിന്തുണയോടെ സര്‍വാധിപത്യത്തിനു മോഡി ശ്രമിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനെ അതിന്‍റെ ഗൗരവത്തില്‍ സംസ്ഥാനം ഉള്‍ക്കൊണ്ടിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. ഹിറ്റ്‌ലറിന്‍റെയും സ്റ്റാലിന്‍റെയും സ്വഭാവം ഒരുമിച്ചു ചേരുന്ന നരേന്ദ്രമോഡിയെയാണ് ആര്‍.എസ്.എസ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്. സ്വന്തം പാര്‍ട്ടിയിലെ അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ ഇല്ലാതാക്കി ഏകാധിപതിയെ പോലെ വാഴാനാണ് മോഡി ശ്രമിക്കുന്നത്. വര്‍ഗീയതയെയും എകാധിപത്യത്തെയും ചെറുക്കാന്‍ ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‌ മാത്രമേ സാധിക്കുകയുള്ളൂ. സി.പി.എം. വിചാരിച്ചാല്‍ മോഡിയെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ല. മൂന്നാം മുന്നണി തുടക്കത്തിലേ തന്നെ പാളംതെറ്റിയതാണ്. എന്‍.ഡി.എ. അധികാരത്തില്‍ വന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടല്ല, മറിച്ച് ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ അതേപടി തന്നെ നടപ്പാക്കും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ട്രഷറി അടച്ചു പൂട്ടേണ്ടി വരുമെന്നുമുള്ള പിണറായി വിജയന്‍റെ വാദം അടിസ്ഥാന രഹിതമാണ്. അത്തരമൊരു സാഹചര്യം കേരളത്തില്‍ ഇല്ല.
സംസ്ഥാനത്ത് ഇപ്പോള്‍ ഭരണ വിരുദ്ധ വികാരമല്ല മറിച്ച് സി.പി.എം. വിരുദ്ധ വികാരമാണ്. കഴിഞ്ഞ തവണത്തേക്കാള്‍കൂടുതല്‍ സീറ്റുകള്‍ ഇത്തവണ യു.ഡി.എഫിനു ലഭിക്കും

Monday 24 March 2014

പി ബി അന്വേഷണം ദുരൂഹം: സുധീരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗ്യാലറിയിലിരുന്ന് കളി കാണുന്നവരുടെ റോളാണ് സി പി എമ്മിനുള്ളതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. യഥാര്‍ത്ഥ മത്സരം കോണ്‍ഗ്രസും വര്‍ഗീയ കക്ഷികളും തമ്മിലാണ്. കളി കാണുന്നവര്‍ക്ക് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ കുറിച്ചുപോലും സി പി എം ഇപ്പോള്‍ മിണ്ടുന്നില്ല.
കേരളത്തില്‍ സി പി എമ്മിന്റെ വിശ്വാസ്യത നാള്‍ക്കുനാള്‍ നഷ്ടപ്പെട്ടുവരികയാണ്. വി എസ് നിലപാട് മാറ്റിയാലും ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അദ്ദേഹം നേരത്തെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഇപ്പോഴും കേരളീയ സമൂഹത്തിലുണ്ട്. പാര്‍ട്ടിയില്‍ പിഴച്ചുപോവാന്‍ വേണ്ടിയാണ് വി എസിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം. പി ബി നടത്തി എന്നു പറയുന്ന അന്വേഷണം തന്നെ ദുരൂഹമാണ്. ആരാണ്, എപ്പോഴാണ് അന്വേഷണം നടത്തിയതെന്ന് സി പി എം വ്യക്തമാക്കണം. കെ കെ രമയോടോ പ്രകാശ് കാരാട്ടിന് പരാതി നല്‍കിയ അവരുടെ പിതാവ് കെ കെ മാധവനോടോ തെളിവെടുക്കാന്‍ ഈ അന്വേഷണ കമ്മിഷന്‍ തയ്യാറായില്ല. അനുദിനം വിശ്വാസ്യത നഷ്ടപ്പെടുന്ന നിലപാടാണ് സി പി എം സ്വീകരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

യു.ഡി.എഫ്. സര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാണെന്ന് കെ.എം.മാണി

കേരളത്തിലെ യു.ഡി.എഫ്. സര്‍ക്കാര്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി കെ.എം.മാണി. പ്രതിപക്ഷമാവട്ടെ നിര്‍വീര്യമായ അവസ്ഥയിലും. കേന്ദ്രത്തില്‍ യു.പി.എ ക്കു ബദലില്ല. ബി.ജെ.പി.യില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രധാനമന്ത്രിയെ ചൊല്ലി തര്‍ക്കമാണ്. മൂന്നാം മുന്നണിയാകട്ടെ ബദല്‍ശക്തിയായി ജനങ്ങള്‍ അംഗീകരിക്കുന്നില്ല. കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ഉള്ള യു.പി.എ. അധികാരത്തില്‍ വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
ഇടതുമുന്നണിക്കു മുങ്ങുന്ന കപ്പലിന്‍റെ അവസ്ഥയില്‍ ആണ്.പാര്‍ട്ടികളും ആളുകളും ഓടി രക്ഷപെടുകയാണ്. ഇടതുമുന്നണിയില്‍ നിന്ന് ഘടകകക്ഷികള്‍ പോയപ്പോള്‍ യു.ഡി.എഫില്‍ നിന്ന് വ്യക്തികള്‍ മാത്രമാണ് പോയത്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍റെ വാക്കുകള്‍ക്കും നിലപാടുകള്‍ക്കും വ്യക്തതയില്ല. ടി.പി.കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട വി.എസ്. ഇപ്പോള്‍ പാര്‍ട്ടി അന്വേഷണം തൃപ്തികരമാണ് എന്നാണു പറയുന്നത്. സ്വന്തമായി സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിയാത്തത് സി.പി.എമ്മിന്‍റെ തകര്‍ച്ചയുടെ ലക്ഷണമാണ് കാണിക്കുന്നത്. പണ്ടൊന്നും ഉണ്ടാകാത്ത കാര്യങ്ങളാണ് ഇടതുമുന്നണിയില്‍ ഇപ്പോള്‍ സംഭവിക്കുന്നത്‌.

സി പി എമ്മിന്റെ മുമ്പില്‍ വേനലും വറുതിയും മാത്രം

പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ചരിത്രത്തിലൊരിക്കലുമില്ലാത്ത തരത്തില്‍ ഇടത് പാര്‍ട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്ന് തീര്‍ച്ച. കഴിഞ്ഞ ദിവസം സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ അഭിമുഖത്തില്‍ സി പി എമ്മിനും ഇടത് മുന്നണിക്കും ഉണ്ടാകുന്ന തിരിച്ചടിയെ സംബന്ധിച്ച് മുന്‍കൂര്‍ ജാമ്യം എടുത്തുകഴിഞ്ഞു. 2004ലെ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളോടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലം കരസ്ഥമാക്കിയ അവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 16 സീറ്റുകളോടെ ചെങ്കൊടി താഴ്ത്തി കെട്ടേണ്ടിവന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ മാത്രമല്ല; കേരളവും വലിയ പ്രത്യാശ നല്‍കുന്നില്ലെന്നാണ് കാരാട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ ബദലിനെക്കുറിച്ചും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും ഇപ്പോള്‍ പറയാനാകാത്തവിധം പ്രത്യാശരഹിതനാണ് കാരാട്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ബി ജെ പി ഇതര കക്ഷികളുടെ രണ്ടു കണ്‍വന്‍ഷനുകളില്‍ മതേതര ബദലിന് ആഹ്വാനം ചെയ്ത കക്ഷികള്‍ സീറ്റ് പ്രഖ്യാപനം നടത്തിയപ്പോള്‍ ആലുവാ മണല്‍പ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൂന്ന് സീറ്റ് വീതം മോഹിച്ച തമിഴ്‌നാട്ടില്‍ ഓരോ സീറ്റുകള്‍ വാഗ്ദാനം ചെയ്തു ജയലളിത സഖ്യം മുടക്കി. ബീഹാറിലെ നിതീഷ് കുമാറും ഒഡീഷയിലെ നവീന്‍ പട്‌നായിക്കും യു പിയിലെ മുലായംസിംഗ് യാദവും കര്‍ണാടകയിലെ ദേവഗൗഡയും ഒരു സീറ്റുപോലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നല്‍കിയില്ല. കേരളത്തില്‍ സി പി എം ആര്‍ എസ് പിയോടും പി സി തോമസിനോടും ഫോര്‍വേഡ് ബ്ലോക്കിനോടും കടന്നപ്പള്ളിയോടും പ്രകടിപ്പിച്ച അതേ അവജ്ഞയായിരുന്നു ദേശീയ തലത്തില്‍ പ്രാദേശിക  കക്ഷികളില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായത്. മതേതര ബദലിന് ഡല്‍ഹിയില്‍ പൊതുവേദിയൊരുക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് നല്‍കാനുള്ള മര്യാദപോലും ഈ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു കൂട്ടായ്മക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ വിളിച്ചതെന്നുള്ള കാരാട്ടിന്റെ വിശദീകരണം വൈക്ലബ്യം മറച്ചുവെയ്ക്കാനുള്ള വൃഥാ ശ്രമമായിരുന്നു. ഡല്‍ഹി കണ്‍വന്‍ഷന്‍ ഇടത് പാര്‍ട്ടികളുടെ അതിജീവന തന്ത്രമാണെന്ന് മനസ്സിലാക്കിയാണ് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയപ്പോള്‍ സഖ്യമോ ധാരണയോ വേണ്ടെന്ന് ഈ കക്ഷികള്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഓരോ സീറ്റും പരമപ്രധാനമാണെന്നുള്ള തിരിച്ചറിവാണ് സൗഹാര്‍ദ്ദമാകാം സീറ്റ് വിട്ടുതരില്ലെന്ന പിടിവാശിയിലേക്ക് ഇത്തരം കക്ഷികളെ എത്തിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രവചിക്കുന്ന കാരാട്ടിന് ആ തകര്‍ച്ച നേട്ടമാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ ശ്രമത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകാന്‍ ആഗ്രഹിക്കുന്ന പിണറായി വിജയനും കൂട്ടര്‍ക്കും കോണ്‍ഗ്രസ് തോറ്റാല്‍ മതി. കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ ഫാസിസം അധികാരമേല്‍ക്കുന്നതില്‍ ഒട്ടും ആശങ്കയില്ല. ബി ജെ പി ഇതര സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് തന്നെയായിരിക്കും നേതൃപരമായ പങ്കെന്ന് പകല്‍പോലെ വ്യക്തമായിട്ടും അത് സമ്മതിക്കാന്‍ കാരാട്ടിന് അല്‍പം മടിയുണ്ട്.
കഴിഞ്ഞ 15 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കാണാത്ത ലക്ഷ്യരാഹിത്യവും നിരാശയുമാണ് ഇടത് പാര്‍ട്ടികളെ പിടികൂടിയിരിക്കുന്നത്. ഒരു കാക്കകാലിന്റെ തണല്‍ പോലും ഇല്ലാത്ത കൊടുംവെയിലില്‍ അവര്‍ പൊരിയുകയാണ്. ആശ്വാസത്തിനായി ഒരു മരീചികയോ മരുപ്പച്ചയോ അവരുടെ മുമ്പിലില്ല. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി പി എം രൂപീകൃതമായിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം മറ്റൊരിടത്തേക്കും തങ്ങളുടെ സ്വാധീന മേഖല വ്യാപിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല അധീശത്വം പുലര്‍ത്തിയ ഇടങ്ങളില്‍ പോലും സി പി എം പിന്‍നടത്തത്തിന്റെ പാതയിലാണ്. സംഘടനാപരമായ ചിട്ടയും പാര്‍ട്ടി അച്ചടക്കവും കൃത്യമായ സംഘടനാ പരിപാടികളും നടപ്പാക്കിപ്പോന്ന സി പി എം എന്തുകൊണ്ട് തകര്‍ച്ചയെ നേരിടുന്നു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ഭരണഘടനയോടും രാജ്യത്തിന്റെ പ്രഖ്യാപിത മൂല്യങ്ങളോടും കൂറില്ലാത്തതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധോഗമനത്തിന് കാരണം. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിലവിലുള്ള ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താല്‍ മാത്രം പോര. അങ്ങിനെ തന്നെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ബൂര്‍ഷ്വാ ഭരണഘടനയോട് തങ്ങള്‍ക്ക് കൂറ് പുലര്‍ത്തേണ്ടതില്ലെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന സി പി എം പലപ്പോഴും ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ വികസന സംബന്ധിയായ കാര്യങ്ങളില്‍ രാജ്യദ്രോഹപരമായ നിലപാടുകളാണ് സ്വീകരിച്ചു വന്നത്. ലോകവാണിജ്യ കരാറിന്റെ വേളയിലും ആസിയാന്‍ കരാറിന്റെ വേളയിലും ആഗോള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുള്ള നിഷേധാത്മകമായ നിലപാടുകളായിരുന്നത്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരക്കാലത്തും 1962ലെ ചൈനാ യുദ്ധക്കാലത്തും സ്വീകരിച്ച നിലപാടുകളുടെ ആവര്‍ത്തനം തന്നെയായിരുന്നത്.
2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പുരോഗമനാത്മകമായ മാനുഷിക നയപരിപാടികള്‍ നടപ്പാക്കിയ സര്‍ക്കാരാണ്. ആണവക്കരാറിന്റെ പേരില്‍ പിണങ്ങിപ്പോയിരുന്നില്ലെങ്കില്‍ ഈ നേട്ടങ്ങള്‍ അവര്‍ക്ക് കൂടി പങ്കുവെക്കാമായിരുന്നു. ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതും വിശ്വാസപ്രമേയത്തെ തോല്‍പ്പിക്കാന്‍ ബി ജെ പിയുമായി കൈകോര്‍ത്തതും ഈ ദശകത്തിലെ അവരുടെ ചരിത്രപരമായ വിഡ്ഡിത്തമായിരുന്നു. ഈ അബദ്ധത്തില്‍ ചാടാതിരിക്കാന്‍ ജ്യോതിബസുവും സോമനാഥ് ചാറ്റര്‍ജിയും പരമാവധി ശ്രമിച്ചിട്ടും കാരാട്ടിന്റെ പിടിവാശിക്കു മുമ്പില്‍ അവര്‍ തോറ്റു. സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ രാജി ആവശ്യപ്പെട്ടതും അത് നിരസിച്ചപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യത്തോടും കാണിച്ച അവഹേളനം കൂടിയായിരുന്നു. രാജ്യം 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും പാര്‍ട്ടി അമ്പതാം വയസ്സിലേക്കു കാലൂന്നുകയും ചെയ്യുമ്പോള്‍ ആശങ്കയുടെ ഇരുള്‍ മാത്രമാണ് സി പി എമ്മിന് മുമ്പിലുള്ളത.് ഭാവിയെ സംബന്ധിച്ച വിചാരങ്ങള്‍ ഊഷരത മാത്രം നിറഞ്ഞതാണ്. വേനലും വറുതിയും നിറഞ്ഞ നാളുകളിലൂടെ ഇനിയൊരു തിരഞ്ഞെടുപ്പ് ദൂരം താണ്ടാനുള്ള ത്രാണി സി പി എമ്മിന് ഇല്ല എന്നുള്ളത് തീര്‍ച്ച.
പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ചരിത്രത്തിലൊരിക്കലുമില്ലാത്ത തരത്തില്‍ ഇടത് പാര്‍ട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്ന് തീര്‍ച്ച. കഴിഞ്ഞ ദിവസം സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ അഭിമുഖത്തില്‍ സി പി എമ്മിനും ഇടത് മുന്നണിക്കും ഉണ്ടാകുന്ന തിരിച്ചടിയെ സംബന്ധിച്ച് മുന്‍കൂര്‍ ജാമ്യം എടുത്തുകഴിഞ്ഞു. 2004ലെ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളോടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലം കരസ്ഥമാക്കിയ അവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 16 സീറ്റുകളോടെ ചെങ്കൊടി താഴ്ത്തി കെട്ടേണ്ടിവന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ മാത്രമല്ല; കേരളവും വലിയ പ്രത്യാശ നല്‍കുന്നില്ലെന്നാണ് കാരാട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ ബദലിനെക്കുറിച്ചും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും ഇപ്പോള്‍ പറയാനാകാത്തവിധം പ്രത്യാശരഹിതനാണ് കാരാട്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ബി ജെ പി ഇതര കക്ഷികളുടെ രണ്ടു കണ്‍വന്‍ഷനുകളില്‍ മതേതര ബദലിന് ആഹ്വാനം ചെയ്ത കക്ഷികള്‍ സീറ്റ് പ്രഖ്യാപനം നടത്തിയപ്പോള്‍ ആലുവാ മണല്‍പ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൂന്ന് സീറ്റ് വീതം മോഹിച്ച തമിഴ്‌നാട്ടില്‍ ഓരോ സീറ്റുകള്‍ വാഗ്ദാനം ചെയ്തു ജയലളിത സഖ്യം മുടക്കി. ബീഹാറിലെ നിതീഷ് കുമാറും ഒഡീഷയിലെ നവീന്‍ പട്‌നായിക്കും യു പിയിലെ മുലായംസിംഗ് യാദവും കര്‍ണാടകയിലെ ദേവഗൗഡയും ഒരു സീറ്റുപോലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നല്‍കിയില്ല. കേരളത്തില്‍ സി പി എം ആര്‍ എസ് പിയോടും പി സി തോമസിനോടും ഫോര്‍വേഡ് ബ്ലോക്കിനോടും കടന്നപ്പള്ളിയോടും പ്രകടിപ്പിച്ച അതേ അവജ്ഞയായിരുന്നു ദേശീയ തലത്തില്‍ പ്രാദേശിക  കക്ഷികളില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായത്. മതേതര ബദലിന് ഡല്‍ഹിയില്‍ പൊതുവേദിയൊരുക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് നല്‍കാനുള്ള മര്യാദപോലും ഈ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു കൂട്ടായ്മക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ വിളിച്ചതെന്നുള്ള കാരാട്ടിന്റെ വിശദീകരണം വൈക്ലബ്യം മറച്ചുവെയ്ക്കാനുള്ള വൃഥാ ശ്രമമായിരുന്നു. ഡല്‍ഹി കണ്‍വന്‍ഷന്‍ ഇടത് പാര്‍ട്ടികളുടെ അതിജീവന തന്ത്രമാണെന്ന് മനസ്സിലാക്കിയാണ് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയപ്പോള്‍ സഖ്യമോ ധാരണയോ വേണ്ടെന്ന് ഈ കക്ഷികള്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഓരോ സീറ്റും പരമപ്രധാനമാണെന്നുള്ള തിരിച്ചറിവാണ് സൗഹാര്‍ദ്ദമാകാം സീറ്റ് വിട്ടുതരില്ലെന്ന പിടിവാശിയിലേക്ക് ഇത്തരം കക്ഷികളെ എത്തിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രവചിക്കുന്ന കാരാട്ടിന് ആ തകര്‍ച്ച നേട്ടമാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ ശ്രമത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകാന്‍ ആഗ്രഹിക്കുന്ന പിണറായി വിജയനും കൂട്ടര്‍ക്കും കോണ്‍ഗ്രസ് തോറ്റാല്‍ മതി. കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ ഫാസിസം അധികാരമേല്‍ക്കുന്നതില്‍ ഒട്ടും ആശങ്കയില്ല. ബി ജെ പി ഇതര സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് തന്നെയായിരിക്കും നേതൃപരമായ പങ്കെന്ന് പകല്‍പോലെ വ്യക്തമായിട്ടും അത് സമ്മതിക്കാന്‍ കാരാട്ടിന് അല്‍പം മടിയുണ്ട്.
കഴിഞ്ഞ 15 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കാണാത്ത ലക്ഷ്യരാഹിത്യവും നിരാശയുമാണ് ഇടത് പാര്‍ട്ടികളെ പിടികൂടിയിരിക്കുന്നത്. ഒരു കാക്കകാലിന്റെ തണല്‍ പോലും ഇല്ലാത്ത കൊടുംവെയിലില്‍ അവര്‍ പൊരിയുകയാണ്. ആശ്വാസത്തിനായി ഒരു മരീചികയോ മരുപ്പച്ചയോ അവരുടെ മുമ്പിലില്ല. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി പി എം രൂപീകൃതമായിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം മറ്റൊരിടത്തേക്കും തങ്ങളുടെ സ്വാധീന മേഖല വ്യാപിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല അധീശത്വം പുലര്‍ത്തിയ ഇടങ്ങളില്‍ പോലും സി പി എം പിന്‍നടത്തത്തിന്റെ പാതയിലാണ്. സംഘടനാപരമായ ചിട്ടയും പാര്‍ട്ടി അച്ചടക്കവും കൃത്യമായ സംഘടനാ പരിപാടികളും നടപ്പാക്കിപ്പോന്ന സി പി എം എന്തുകൊണ്ട് തകര്‍ച്ചയെ നേരിടുന്നു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ഭരണഘടനയോടും രാജ്യത്തിന്റെ പ്രഖ്യാപിത മൂല്യങ്ങളോടും കൂറില്ലാത്തതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധോഗമനത്തിന് കാരണം. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിലവിലുള്ള ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താല്‍ മാത്രം പോര. അങ്ങിനെ തന്നെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ബൂര്‍ഷ്വാ ഭരണഘടനയോട് തങ്ങള്‍ക്ക് കൂറ് പുലര്‍ത്തേണ്ടതില്ലെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന സി പി എം പലപ്പോഴും ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ വികസന സംബന്ധിയായ കാര്യങ്ങളില്‍ രാജ്യദ്രോഹപരമായ നിലപാടുകളാണ് സ്വീകരിച്ചു വന്നത്. ലോകവാണിജ്യ കരാറിന്റെ വേളയിലും ആസിയാന്‍ കരാറിന്റെ വേളയിലും ആഗോള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുള്ള നിഷേധാത്മകമായ നിലപാടുകളായിരുന്നത്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരക്കാലത്തും 1962ലെ ചൈനാ യുദ്ധക്കാലത്തും സ്വീകരിച്ച നിലപാടുകളുടെ ആവര്‍ത്തനം തന്നെയായിരുന്നത്.
2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പുരോഗമനാത്മകമായ മാനുഷിക നയപരിപാടികള്‍ നടപ്പാക്കിയ സര്‍ക്കാരാണ്. ആണവക്കരാറിന്റെ പേരില്‍ പിണങ്ങിപ്പോയിരുന്നില്ലെങ്കില്‍ ഈ നേട്ടങ്ങള്‍ അവര്‍ക്ക് കൂടി പങ്കുവെക്കാമായിരുന്നു. ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതും വിശ്വാസപ്രമേയത്തെ തോല്‍പ്പിക്കാന്‍ ബി ജെ പിയുമായി കൈകോര്‍ത്തതും ഈ ദശകത്തിലെ അവരുടെ ചരിത്രപരമായ വിഡ്ഡിത്തമായിരുന്നു. ഈ അബദ്ധത്തില്‍ ചാടാതിരിക്കാന്‍ ജ്യോതിബസുവും സോമനാഥ് ചാറ്റര്‍ജിയും പരമാവധി ശ്രമിച്ചിട്ടും കാരാട്ടിന്റെ പിടിവാശിക്കു മുമ്പില്‍ അവര്‍ തോറ്റു. സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ രാജി ആവശ്യപ്പെട്ടതും അത് നിരസിച്ചപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യത്തോടും കാണിച്ച അവഹേളനം കൂടിയായിരുന്നു. രാജ്യം 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും പാര്‍ട്ടി അമ്പതാം വയസ്സിലേക്കു കാലൂന്നുകയും ചെയ്യുമ്പോള്‍ ആശങ്കയുടെ ഇരുള്‍ മാത്രമാണ് സി പി എമ്മിന് മുമ്പിലുള്ളത.് ഭാവിയെ സംബന്ധിച്ച വിചാരങ്ങള്‍ ഊഷരത മാത്രം നിറഞ്ഞതാണ്. വേനലും വറുതിയും നിറഞ്ഞ നാളുകളിലൂടെ ഇനിയൊരു തിരഞ്ഞെടുപ്പ് ദൂരം താണ്ടാനുള്ള ത്രാണി സി പി എമ്മിന് ഇല്ല എന്നുള്ളത് തീര്‍ച്ച.
പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ചരിത്രത്തിലൊരിക്കലുമില്ലാത്ത തരത്തില്‍ ഇടത് പാര്‍ട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്ന് തീര്‍ച്ച. കഴിഞ്ഞ ദിവസം സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ അഭിമുഖത്തില്‍ സി പി എമ്മിനും ഇടത് മുന്നണിക്കും ഉണ്ടാകുന്ന തിരിച്ചടിയെ സംബന്ധിച്ച് മുന്‍കൂര്‍ ജാമ്യം എടുത്തുകഴിഞ്ഞു. 2004ലെ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളോടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലം കരസ്ഥമാക്കിയ അവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 16 സീറ്റുകളോടെ ചെങ്കൊടി താഴ്ത്തി കെട്ടേണ്ടിവന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ മാത്രമല്ല; കേരളവും വലിയ പ്രത്യാശ നല്‍കുന്നില്ലെന്നാണ് കാരാട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ ബദലിനെക്കുറിച്ചും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും ഇപ്പോള്‍ പറയാനാകാത്തവിധം പ്രത്യാശരഹിതനാണ് കാരാട്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ബി ജെ പി ഇതര കക്ഷികളുടെ രണ്ടു കണ്‍വന്‍ഷനുകളില്‍ മതേതര ബദലിന് ആഹ്വാനം ചെയ്ത കക്ഷികള്‍ സീറ്റ് പ്രഖ്യാപനം നടത്തിയപ്പോള്‍ ആലുവാ മണല്‍പ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൂന്ന് സീറ്റ് വീതം മോഹിച്ച തമിഴ്‌നാട്ടില്‍ ഓരോ സീറ്റുകള്‍ വാഗ്ദാനം ചെയ്തു ജയലളിത സഖ്യം മുടക്കി. ബീഹാറിലെ നിതീഷ് കുമാറും ഒഡീഷയിലെ നവീന്‍ പട്‌നായിക്കും യു പിയിലെ മുലായംസിംഗ് യാദവും കര്‍ണാടകയിലെ ദേവഗൗഡയും ഒരു സീറ്റുപോലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നല്‍കിയില്ല. കേരളത്തില്‍ സി പി എം ആര്‍ എസ് പിയോടും പി സി തോമസിനോടും ഫോര്‍വേഡ് ബ്ലോക്കിനോടും കടന്നപ്പള്ളിയോടും പ്രകടിപ്പിച്ച അതേ അവജ്ഞയായിരുന്നു ദേശീയ തലത്തില്‍ പ്രാദേശിക  കക്ഷികളില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായത്. മതേതര ബദലിന് ഡല്‍ഹിയില്‍ പൊതുവേദിയൊരുക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് നല്‍കാനുള്ള മര്യാദപോലും ഈ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു കൂട്ടായ്മക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ വിളിച്ചതെന്നുള്ള കാരാട്ടിന്റെ വിശദീകരണം വൈക്ലബ്യം മറച്ചുവെയ്ക്കാനുള്ള വൃഥാ ശ്രമമായിരുന്നു. ഡല്‍ഹി കണ്‍വന്‍ഷന്‍ ഇടത് പാര്‍ട്ടികളുടെ അതിജീവന തന്ത്രമാണെന്ന് മനസ്സിലാക്കിയാണ് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയപ്പോള്‍ സഖ്യമോ ധാരണയോ വേണ്ടെന്ന് ഈ കക്ഷികള്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഓരോ സീറ്റും പരമപ്രധാനമാണെന്നുള്ള തിരിച്ചറിവാണ് സൗഹാര്‍ദ്ദമാകാം സീറ്റ് വിട്ടുതരില്ലെന്ന പിടിവാശിയിലേക്ക് ഇത്തരം കക്ഷികളെ എത്തിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രവചിക്കുന്ന കാരാട്ടിന് ആ തകര്‍ച്ച നേട്ടമാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ ശ്രമത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകാന്‍ ആഗ്രഹിക്കുന്ന പിണറായി വിജയനും കൂട്ടര്‍ക്കും കോണ്‍ഗ്രസ് തോറ്റാല്‍ മതി. കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ ഫാസിസം അധികാരമേല്‍ക്കുന്നതില്‍ ഒട്ടും ആശങ്കയില്ല. ബി ജെ പി ഇതര സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് തന്നെയായിരിക്കും നേതൃപരമായ പങ്കെന്ന് പകല്‍പോലെ വ്യക്തമായിട്ടും അത് സമ്മതിക്കാന്‍ കാരാട്ടിന് അല്‍പം മടിയുണ്ട്.
കഴിഞ്ഞ 15 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കാണാത്ത ലക്ഷ്യരാഹിത്യവും നിരാശയുമാണ് ഇടത് പാര്‍ട്ടികളെ പിടികൂടിയിരിക്കുന്നത്. ഒരു കാക്കകാലിന്റെ തണല്‍ പോലും ഇല്ലാത്ത കൊടുംവെയിലില്‍ അവര്‍ പൊരിയുകയാണ്. ആശ്വാസത്തിനായി ഒരു മരീചികയോ മരുപ്പച്ചയോ അവരുടെ മുമ്പിലില്ല. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി പി എം രൂപീകൃതമായിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം മറ്റൊരിടത്തേക്കും തങ്ങളുടെ സ്വാധീന മേഖല വ്യാപിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല അധീശത്വം പുലര്‍ത്തിയ ഇടങ്ങളില്‍ പോലും സി പി എം പിന്‍നടത്തത്തിന്റെ പാതയിലാണ്. സംഘടനാപരമായ ചിട്ടയും പാര്‍ട്ടി അച്ചടക്കവും കൃത്യമായ സംഘടനാ പരിപാടികളും നടപ്പാക്കിപ്പോന്ന സി പി എം എന്തുകൊണ്ട് തകര്‍ച്ചയെ നേരിടുന്നു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ഭരണഘടനയോടും രാജ്യത്തിന്റെ പ്രഖ്യാപിത മൂല്യങ്ങളോടും കൂറില്ലാത്തതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധോഗമനത്തിന് കാരണം. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിലവിലുള്ള ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താല്‍ മാത്രം പോര. അങ്ങിനെ തന്നെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ബൂര്‍ഷ്വാ ഭരണഘടനയോട് തങ്ങള്‍ക്ക് കൂറ് പുലര്‍ത്തേണ്ടതില്ലെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന സി പി എം പലപ്പോഴും ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ വികസന സംബന്ധിയായ കാര്യങ്ങളില്‍ രാജ്യദ്രോഹപരമായ നിലപാടുകളാണ് സ്വീകരിച്ചു വന്നത്. ലോകവാണിജ്യ കരാറിന്റെ വേളയിലും ആസിയാന്‍ കരാറിന്റെ വേളയിലും ആഗോള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുള്ള നിഷേധാത്മകമായ നിലപാടുകളായിരുന്നത്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരക്കാലത്തും 1962ലെ ചൈനാ യുദ്ധക്കാലത്തും സ്വീകരിച്ച നിലപാടുകളുടെ ആവര്‍ത്തനം തന്നെയായിരുന്നത്.
2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പുരോഗമനാത്മകമായ മാനുഷിക നയപരിപാടികള്‍ നടപ്പാക്കിയ സര്‍ക്കാരാണ്. ആണവക്കരാറിന്റെ പേരില്‍ പിണങ്ങിപ്പോയിരുന്നില്ലെങ്കില്‍ ഈ നേട്ടങ്ങള്‍ അവര്‍ക്ക് കൂടി പങ്കുവെക്കാമായിരുന്നു. ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതും വിശ്വാസപ്രമേയത്തെ തോല്‍പ്പിക്കാന്‍ ബി ജെ പിയുമായി കൈകോര്‍ത്തതും ഈ ദശകത്തിലെ അവരുടെ ചരിത്രപരമായ വിഡ്ഡിത്തമായിരുന്നു. ഈ അബദ്ധത്തില്‍ ചാടാതിരിക്കാന്‍ ജ്യോതിബസുവും സോമനാഥ് ചാറ്റര്‍ജിയും പരമാവധി ശ്രമിച്ചിട്ടും കാരാട്ടിന്റെ പിടിവാശിക്കു മുമ്പില്‍ അവര്‍ തോറ്റു. സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ രാജി ആവശ്യപ്പെട്ടതും അത് നിരസിച്ചപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യത്തോടും കാണിച്ച അവഹേളനം കൂടിയായിരുന്നു. രാജ്യം 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും പാര്‍ട്ടി അമ്പതാം വയസ്സിലേക്കു കാലൂന്നുകയും ചെയ്യുമ്പോള്‍ ആശങ്കയുടെ ഇരുള്‍ മാത്രമാണ് സി പി എമ്മിന് മുമ്പിലുള്ളത.് ഭാവിയെ സംബന്ധിച്ച വിചാരങ്ങള്‍ ഊഷരത മാത്രം നിറഞ്ഞതാണ്. വേനലും വറുതിയും നിറഞ്ഞ നാളുകളിലൂടെ ഇനിയൊരു തിരഞ്ഞെടുപ്പ് ദൂരം താണ്ടാനുള്ള ത്രാണി സി പി എമ്മിന് ഇല്ല എന്നുള്ളത് തീര്‍ച്ച.
പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ചരിത്രത്തിലൊരിക്കലുമില്ലാത്ത തരത്തില്‍ ഇടത് പാര്‍ട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുമെന്ന് തീര്‍ച്ച. കഴിഞ്ഞ ദിവസം സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ അഭിമുഖത്തില്‍ സി പി എമ്മിനും ഇടത് മുന്നണിക്കും ഉണ്ടാകുന്ന തിരിച്ചടിയെ സംബന്ധിച്ച് മുന്‍കൂര്‍ ജാമ്യം എടുത്തുകഴിഞ്ഞു. 2004ലെ തിരഞ്ഞെടുപ്പില്‍ 43 സീറ്റുകളോടെ ചരിത്രത്തിലെ ഏറ്റവും വലിയ അംഗബലം കരസ്ഥമാക്കിയ അവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ 16 സീറ്റുകളോടെ ചെങ്കൊടി താഴ്ത്തി കെട്ടേണ്ടിവന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാള്‍ മാത്രമല്ല; കേരളവും വലിയ പ്രത്യാശ നല്‍കുന്നില്ലെന്നാണ് കാരാട്ടിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ ബദലിനെക്കുറിച്ചും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും ഇപ്പോള്‍ പറയാനാകാത്തവിധം പ്രത്യാശരഹിതനാണ് കാരാട്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്- ബി ജെ പി ഇതര കക്ഷികളുടെ രണ്ടു കണ്‍വന്‍ഷനുകളില്‍ മതേതര ബദലിന് ആഹ്വാനം ചെയ്ത കക്ഷികള്‍ സീറ്റ് പ്രഖ്യാപനം നടത്തിയപ്പോള്‍ ആലുവാ മണല്‍പ്പുറത്ത് കണ്ട പരിചയം പോലും കാണിച്ചില്ല. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൂന്ന് സീറ്റ് വീതം മോഹിച്ച തമിഴ്‌നാട്ടില്‍ ഓരോ സീറ്റുകള്‍ വാഗ്ദാനം ചെയ്തു ജയലളിത സഖ്യം മുടക്കി. ബീഹാറിലെ നിതീഷ് കുമാറും ഒഡീഷയിലെ നവീന്‍ പട്‌നായിക്കും യു പിയിലെ മുലായംസിംഗ് യാദവും കര്‍ണാടകയിലെ ദേവഗൗഡയും ഒരു സീറ്റുപോലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നല്‍കിയില്ല. കേരളത്തില്‍ സി പി എം ആര്‍ എസ് പിയോടും പി സി തോമസിനോടും ഫോര്‍വേഡ് ബ്ലോക്കിനോടും കടന്നപ്പള്ളിയോടും പ്രകടിപ്പിച്ച അതേ അവജ്ഞയായിരുന്നു ദേശീയ തലത്തില്‍ പ്രാദേശിക  കക്ഷികളില്‍ നിന്നും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായത്. മതേതര ബദലിന് ഡല്‍ഹിയില്‍ പൊതുവേദിയൊരുക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് നല്‍കാനുള്ള മര്യാദപോലും ഈ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചില്ല. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു കൂട്ടായ്മക്ക് വേണ്ടിയാണ് ഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ വിളിച്ചതെന്നുള്ള കാരാട്ടിന്റെ വിശദീകരണം വൈക്ലബ്യം മറച്ചുവെയ്ക്കാനുള്ള വൃഥാ ശ്രമമായിരുന്നു. ഡല്‍ഹി കണ്‍വന്‍ഷന്‍ ഇടത് പാര്‍ട്ടികളുടെ അതിജീവന തന്ത്രമാണെന്ന് മനസ്സിലാക്കിയാണ് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോയപ്പോള്‍ സഖ്യമോ ധാരണയോ വേണ്ടെന്ന് ഈ കക്ഷികള്‍ തീരുമാനിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഓരോ സീറ്റും പരമപ്രധാനമാണെന്നുള്ള തിരിച്ചറിവാണ് സൗഹാര്‍ദ്ദമാകാം സീറ്റ് വിട്ടുതരില്ലെന്ന പിടിവാശിയിലേക്ക് ഇത്തരം കക്ഷികളെ എത്തിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വലിയ പരാജയത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രവചിക്കുന്ന കാരാട്ടിന് ആ തകര്‍ച്ച നേട്ടമാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ ശ്രമത്തിലും ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും വൈരുദ്ധ്യം നിറഞ്ഞ നിലപാടുകളിലാണ്. കേരളത്തില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമാകാന്‍ ആഗ്രഹിക്കുന്ന പിണറായി വിജയനും കൂട്ടര്‍ക്കും കോണ്‍ഗ്രസ് തോറ്റാല്‍ മതി. കേന്ദ്രത്തില്‍ നരേന്ദ്ര മോഡിയുടെ ഫാസിസം അധികാരമേല്‍ക്കുന്നതില്‍ ഒട്ടും ആശങ്കയില്ല. ബി ജെ പി ഇതര സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് തന്നെയായിരിക്കും നേതൃപരമായ പങ്കെന്ന് പകല്‍പോലെ വ്യക്തമായിട്ടും അത് സമ്മതിക്കാന്‍ കാരാട്ടിന് അല്‍പം മടിയുണ്ട്.
കഴിഞ്ഞ 15 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കാണാത്ത ലക്ഷ്യരാഹിത്യവും നിരാശയുമാണ് ഇടത് പാര്‍ട്ടികളെ പിടികൂടിയിരിക്കുന്നത്. ഒരു കാക്കകാലിന്റെ തണല്‍ പോലും ഇല്ലാത്ത കൊടുംവെയിലില്‍ അവര്‍ പൊരിയുകയാണ്. ആശ്വാസത്തിനായി ഒരു മരീചികയോ മരുപ്പച്ചയോ അവരുടെ മുമ്പിലില്ല. ഇന്ത്യയിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ സി പി എം രൂപീകൃതമായിട്ട് അമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. 50 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ക്കപ്പുറം മറ്റൊരിടത്തേക്കും തങ്ങളുടെ സ്വാധീന മേഖല വ്യാപിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് മാത്രമല്ല അധീശത്വം പുലര്‍ത്തിയ ഇടങ്ങളില്‍ പോലും സി പി എം പിന്‍നടത്തത്തിന്റെ പാതയിലാണ്. സംഘടനാപരമായ ചിട്ടയും പാര്‍ട്ടി അച്ചടക്കവും കൃത്യമായ സംഘടനാ പരിപാടികളും നടപ്പാക്കിപ്പോന്ന സി പി എം എന്തുകൊണ്ട് തകര്‍ച്ചയെ നേരിടുന്നു എന്നത് പരിശോധിക്കേണ്ട വിഷയമാണ്. ഭരണഘടനയോടും രാജ്യത്തിന്റെ പ്രഖ്യാപിത മൂല്യങ്ങളോടും കൂറില്ലാത്തതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധോഗമനത്തിന് കാരണം. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നിലവിലുള്ള ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞയെടുത്താല്‍ മാത്രം പോര. അങ്ങിനെ തന്നെ പ്രവര്‍ത്തിക്കുകയും വേണം. എന്നാല്‍ ബൂര്‍ഷ്വാ ഭരണഘടനയോട് തങ്ങള്‍ക്ക് കൂറ് പുലര്‍ത്തേണ്ടതില്ലെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന സി പി എം പലപ്പോഴും ഇന്ത്യയുടെ ആഭ്യന്തരവും വൈദേശികവുമായ വികസന സംബന്ധിയായ കാര്യങ്ങളില്‍ രാജ്യദ്രോഹപരമായ നിലപാടുകളാണ് സ്വീകരിച്ചു വന്നത്. ലോകവാണിജ്യ കരാറിന്റെ വേളയിലും ആസിയാന്‍ കരാറിന്റെ വേളയിലും ആഗോള യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുള്ള നിഷേധാത്മകമായ നിലപാടുകളായിരുന്നത്. 1942ലെ ക്വിറ്റ് ഇന്ത്യാ സമരക്കാലത്തും 1962ലെ ചൈനാ യുദ്ധക്കാലത്തും സ്വീകരിച്ച നിലപാടുകളുടെ ആവര്‍ത്തനം തന്നെയായിരുന്നത്.
2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാര്‍ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും പുരോഗമനാത്മകമായ മാനുഷിക നയപരിപാടികള്‍ നടപ്പാക്കിയ സര്‍ക്കാരാണ്. ആണവക്കരാറിന്റെ പേരില്‍ പിണങ്ങിപ്പോയിരുന്നില്ലെങ്കില്‍ ഈ നേട്ടങ്ങള്‍ അവര്‍ക്ക് കൂടി പങ്കുവെക്കാമായിരുന്നു. ആണവക്കരാറിന്റെ പേരില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതും വിശ്വാസപ്രമേയത്തെ തോല്‍പ്പിക്കാന്‍ ബി ജെ പിയുമായി കൈകോര്‍ത്തതും ഈ ദശകത്തിലെ അവരുടെ ചരിത്രപരമായ വിഡ്ഡിത്തമായിരുന്നു. ഈ അബദ്ധത്തില്‍ ചാടാതിരിക്കാന്‍ ജ്യോതിബസുവും സോമനാഥ് ചാറ്റര്‍ജിയും പരമാവധി ശ്രമിച്ചിട്ടും കാരാട്ടിന്റെ പിടിവാശിക്കു മുമ്പില്‍ അവര്‍ തോറ്റു. സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ രാജി ആവശ്യപ്പെട്ടതും അത് നിരസിച്ചപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും ഇന്ത്യന്‍ ഭരണഘടനയോടും ജനാധിപത്യത്തോടും കാണിച്ച അവഹേളനം കൂടിയായിരുന്നു. രാജ്യം 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും പാര്‍ട്ടി അമ്പതാം വയസ്സിലേക്കു കാലൂന്നുകയും ചെയ്യുമ്പോള്‍ ആശങ്കയുടെ ഇരുള്‍ മാത്രമാണ് സി പി എമ്മിന് മുമ്പിലുള്ളത.് ഭാവിയെ സംബന്ധിച്ച വിചാരങ്ങള്‍ ഊഷരത മാത്രം നിറഞ്ഞതാണ്. വേനലും വറുതിയും നിറഞ്ഞ നാളുകളിലൂടെ ഇനിയൊരു തിരഞ്ഞെടുപ്പ് ദൂരം താണ്ടാനുള്ള ത്രാണി സി പി എമ്മിന് ഇല്ല എന്നുള്ളത് തീര്‍ച്ച.

കടപ്പാട്: വീക്ഷണം

ബി.ജെ.പി വര്‍ഗ്ഗീയ വികാരത്തെ പ്രോത്സാഹിപ്പിക്കുന്നു: ഉമ്മന്‍ചാണ്ടി

ബി.ജെ.പിയിലെ മിതവാദികളെ വെട്ടിനിരത്തി ആര്‍.എസ്.എസിന്റെ പിന്തുണയോടുകൂടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള തീവ്രവാദ വിഭാഗം ഭരണം പിടിച്ചെടുക്കുവാനുളള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്‍.കെ അദ്വാനിക്ക് ജയസാദ്ധ്യത ഉണ്ടായിരുന്ന സീറ്റ് നിഷേധിച്ചും  സുഷമസ്വരാജിന് സ്വയം പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്ന സാഹചര്യം സൃഷ്ടിച്ചും ജസ്വന്ത്‌സിങ്ങിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴി കാട്ടികൊടുത്തതും ഇതിനുളള ഉദാഹരണങ്ങളാണ്.ഭാരതത്തിലെ മതേതരത്വ ചിന്താഗതിയുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിന് തന്നെ മാതൃകയാകാവുന്ന തരത്തില്‍ ഇന്ത്യാരാജ്യം അഭൂതപൂര്‍വ്വമായ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുമ്പോള്‍ രാജ്യത്തെ ദരിദ്രജനവിഭാഗങ്ങള്‍ക്ക് മതിയായ സംരക്ഷണം കൊടുക്കുന്നതിനും അയല്‍ രാജ്യങ്ങളുമായി നല്ലബന്ധം കാത്ത് സുക്ഷിക്കുന്നതിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത ആണെന്നും അദ്ദേഹം പറഞ്ഞു. ഇത് തടയുന്നതിന് വേണ്ടി തീവ്രവര്‍ഗ്ഗീയ വികാരം ഇളക്കിവിടുന്നതിനുളള ശ്രമങ്ങളാണ് ബി.ജെ.പി ഇപ്പോള്‍ നടത്തുന്നത്. മലയോര മേഖലയുടെ കാര്‍ഷിക പ്രശ്ങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനുള്ള അവസാന നടപടികളിലേക്ക് കേരളസര്‍ക്കാര്‍ കടന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നരേന്ദ്രമോഡി രാജ്യത്തിന് വെല്ലുവിളി:വിഎം സുധീരന്‍

രാഷ്ട്രീയ ഫാസിസവും വര്‍ഗീയ ഫാസിസവും നാടിന് ഒരു പോലെ ആപത്താണ്. മനുഷ്യരെ വര്‍ഗീയമായി തരംതിരിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ബി.ജെ.പി. ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് തുല്യമാണ് സി.പി.എമ്മിന്‍റെ രാഷ്ട്രീയ ഫാസിസം. എതിരഭിപ്രായം പറയുന്നവരെ അരിഞ്ഞുവീഴ്ത്താന്‍ ഒരു മടിയും ഇല്ലാത്തവരായി സി.പി.എം. അധ:പതിച്ചു. ബി.ജെ.പി.യെ നിയന്ത്രിക്കുന്നത്‌ ആര്‍.എസ്.എസ്. ആണ്. നരേന്ദ്രമോഡി രാജ്യത്തിന് തന്നെ വെല്ലുവിളിയാണെന്നതിന്‍റെ ഉദാഹരണമാണ് മോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ അരങ്ങേറിയ വംശഹത്യ.തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിഭാഗത്തില്‍പ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ മനുഷ്യരെ ചുട്ടുകരിച്ചതായിരുന്നു അത്.

Sunday 23 March 2014

നിലവിലെ രാഷ്ട്രീയ ട്രെന്‍ഡ് യു.ഡി.എഫിന് അനുകൂലം: മന്ത്രി കുഞ്ഞാലിക്കുട്ടി

ഭരിക്കുന്ന കക്ഷിക്കെതിരെ ഭരണ വിരുദ്ധ വികാരമില്ലാത്തത് യു.ഡി.എഫിനെ സംബന്ധിച്ചടത്തോളം പോസിറ്റീവാണ്.ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവ് നേടിയിരിക്കുന്നു,രാജ്യതാല്പര്യം സംരക്ഷിക്കാന്‍ യു.പി.എ ഭരിക്കുനതാണ് നല്ലതെന്ന്‍ പുതിയ തലമുറ മനസ്സിലാക്കിക്കഴിഞ്ഞു.ഇന്ത്യാ രാജ്യത്ത് വര്‍ഗ്ഗിയ ഫാസിസ്റ്റ് കക്ഷികളല്ല മറിച്ച്‌ മതേതരശക്തികളാണ് അധികാരത്തില്‍ വരേണ്ടത് എന്ന്‍ ജനം വിലയിരുത്തിക്കഴിഞ്ഞു.തീവ്രവാദസമീപനം സ്വീകരിക്കുന കക്ഷികള്‍ ഏത് സാമുദാത്തിലയാലും അവര്‍ക്ക് കാര്യമായ വോട്ടുകള്‍ ലഭിക്കില്ല.ഓരോ സംസ്ഥാനത്തെയും സാഹചര്യം പരിശോധിക്കുമ്പോള്‍ എന്‍ .ഡി.എയ്ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്ന്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്.കാലഹരണപ്പെട്ട അക്രമരാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു.

Saturday 22 March 2014

കേരളത്തില്‍ സി.പി.എം വിരുദ്ധവികാരം ആഞ്ഞടിക്കുന്നു:രമേശ്‌ ചെന്നിത്തല

സംസ്ഥാനത്ത് സി.പി.എം വിരുദ്ധവികാരം ആഞ്ഞടിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഭരിക്കുന്ന കക്ഷിക്ക് എതിരെ ജനവികാരം ഉണ്ടാകുന്നത് സ്വാഭാവികമാണ്. യു.പി.എ ഗവന്മെന്റ് രണ്ട് ടേം പൂര്‍ത്തിയാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. സ്വാഭാവികമായും ഭരണത്തിനെതിരെ അല്പമൊക്കെ രോഷപ്രകടനം ഉണ്ടാകേണ്ടതാണ്. പക്ഷേ സംസ്ഥാനത്ത് സി.പി.എമ്മിനെതിരെയാണ് ജനം തിരിഞ്ഞിരിക്കുന്നത്. രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനാറും യു.ഡി.എഫ് നേടി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും വന്‍വിജയംനേടി. അതിനുശേഷം ഉണ്ടായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി. നെയ്യാറ്റിന്‍കരയും, പിറവത്തും നടന്ന ഉപതെരഞ്ഞെടുപ്പുകളും വിജയിച്ചു. ഇപ്പോള്‍ യു.ഡി.എഫ് അനുകൂല തരംഗമാണ് സംസ്ഥാനത്തുള്ളതെന്ന് രമേശ് നിരീക്ഷിച്ചു.
ഇടതുമുന്നണിയില്‍ ഒരു കക്ഷിയ്ക്കും നിലനില്‍ക്കാനാവില്ല. ആദ്യം പി.സി. ജോര്‍ജ്ജ് പോയി. പിന്നാലെ പി.ജെ ജോസഫിന്റെ ഊഴമായിരുന്നു. ജനതാദളില്‍ വീരേന്ദ്രകുമാറും സംഘവും പോയി. കൂടെ നില്‍ക്കുന്ന കക്ഷികളെ കൊന്നുതിന്നുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നത്.
ആര്‍.എസ്.പി. ക്കെതിരെ തെറ്റായ പ്രചരണമാണ് അവര്‍ നടത്തുന്നത്. സി.പി.എമ്മിന്റെ അപമാനം സഹികെട്ടപ്പോഴാണ് അവര്‍ മുന്നണി വിട്ടത്. നേരത്തെ തയ്യാറാക്കിയ നാടകം എന്ന് ആര്‍.എസ്.പി തീരുമാനത്തെ വിമര്‍ശിക്കുന്നുണ്ട്. അത് തെറ്റാണ്. തികച്ചും യാദൃശ്ചികമാണ് നടപടി. ആത്മാഭിമാനം ഉള്ള പാര്‍ട്ടി എന്ന നിലയില്‍ ആര്‍.എസ്.പി. ശക്തമായ ഒരു നിലപാട് എടുത്തു എന്നേയുള്ളൂ. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സി.പി.എം ന്റെ ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടമാകും.
അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തിലെ ഒരു ഉടഞ്ഞ വിഗ്രഹമായി മാറിക്കഴിഞ്ഞു എന്ന് രമേശ് പരിഹസിച്ചു. അദ്ദേഹം ഒപ്പം ചേര്‍ന്നവരെ വഞ്ചിച്ചു. പഴയ നിലപാടുകള്‍ പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി വിഴുങ്ങി. അദ്ദേഹത്തിന്റെ ഒരു വലിയ പതനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി ആര് അദ്ദേഹത്തെ വിശ്വസിക്കും.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയം അവസാനിച്ചു എന്നത് മിഥ്യയാണ്. പെരിഞ്ഞനത്ത് ഒരു പാവത്തെ അവര്‍ കൊല്ലിച്ചിരിക്കുകയാണ്. ഇടതുമുന്നണിക്ക് ഇക്കുറി അഞ്ചുപേയ്‌മെന്റ് സീറ്റുകള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടെന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. ഞങ്ങളല്ല. മാധ്യമങ്ങള്‍ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു. കാശുമുടക്കിയതും വാങ്ങിയതും ആരാണെന്ന് അറിയില്ല.

Friday 21 March 2014

അച്യുതാനന്ദന്‍റെ മാറ്റം പാഴ്വേലയാകും: വി.എം സുധീരന്‍

ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വി.എസ് നടത്തുന്ന മലക്കംമറിച്ചില്‍ പാര്‍ട്ടിയില്‍ നിന്നുപിഴയ്ക്കാനുള്ള പാഴ് വേലയാണ്.ചന്ദ്രശേഖരന്‍ വധം പാര്‍ട്ടി വിവിധ തലങ്ങളില്‍ ആലോചിച്ചശേഷമാണ് നടപ്പാക്കിയത്.വധത്തെക്കുറിച്ച് സി.പി.എം പോളിറ്റ്ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ എന്ത് വിശ്വാസ്യതയാണുള്ളത്?.ഘടകകക്ഷികളെ രാഷ്ട്രീയ അടിമകളാക്കി മാറ്റുകയാണ് സി.പി.എം. ചെയ്യുന്നത്.ആര്‍.എസ്.പി. സോഷ്യലിസ്റ്റ്‌ ജനതാദള്‍ അടക്കമുള്ള കക്ഷികള്‍ പോയതോടെ ഇടതുമുന്നണി ശോഷിച്ചിരിക്കുകയാണ്.എല്‍.ഡി.എഫില്‍ സി.പി.എം യജമാനനും ഘടകകക്ഷികള്‍ ഭ്യത്യന്മാരും എന്ന നിലയിലാണ് ഇപ്പോഴുള്ളത്.കാലാകാ ലങ്ങളായി കമ്മ്യൂണിസ്റ്റ്‌ പര്‍ട്ടിയെ സ്നേഹിച്ചവര്‍ പലരും പാര്‍ട്ടിയെ ഉപേക്ഷിച്ച മട്ടാണ്.പാര്‍ട്ടിയുടെ തെറ്റായ നിലപാടുകള്‍ കാരണമാണ് പലരും പാര്‍ട്ടിയെ ഉപേക്ഷിച്ചത്.ആശയപരമായി സമരങ്ങള്‍ നടത്തിയിരുന്ന സി.പി.എമ്മിന് ഇപ്പോള്‍ അക്രമരാഷ്ട്രീയവും അപവാദ പ്രചാരണങ്ങളും മാത്രമാണുള്ളതെന്നും ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. മേല്‍കൈ നേടിക്കഴിഞ്ഞു.

വി എസ്സിന്‍റെ ആദര്‍ശ മുഖംമൂടി അഴിഞ്ഞുവീണു: എം.എം. ഹസന്‍

ടി.പി വധം,ലാവ്‌ലിന്‍ അഴിമതി എന്നിവയുമായി ബന്ധപ്പെട്ട മുന്‍നിലപാടുകളില്‍ നിന്ന്‍ മലക്കം മറിഞ്ഞ വി.എസ് അച്ചുതാനന്ദന്‍ അവസരവായാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ നേതാവായി തുടരാനും പോളിറ്റ്ബ്യുറോയിലേക്ക് പുനപ്രവേശനം നേടുന്നതിനും വേണ്ടിയാണ് അവസരവാദനിലപാട് വി.എസ്. സ്വീകരിച്ചത്. ആദര്‍ശധീരന്‍റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്.നിലപാടുകളില്‍ മാറ്റമുണ്ടാകിനിടയായ സാഹചര്യം അച്യുതാനന്ദന്‍ പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തണം. പലതും മറച്ചുവയ്ക്കാനുള്ളതുകൊണ്ടാണ് ടി.പി.വധം സംബന്ധിച്ച പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ പുറത്തുവിടാത്തത്‌,റിപ്പോര്‍ട്ട്‌ പ്രസിദ്ധപ്പെടുത്താനാവിലെന്ന പിണറായി വിജയന്‍റെ നിലപാട് ശരിയല്ല .ഇത് യഥാര്‍ത്ഥ വസ്തുകള്‍ ജനങ്ങളെ അറിയിക്കാതിരിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.നേരത്തെ പാര്‍ട്ടി സമ്മേളനവാര്‍ത്ത ചോര്‍ന്നതിനെക്കുറിച്ച് അന്വേഷിച്ച പി.കരുണാകരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.പാര്‍ട്ടി തീരുമാനങ്ങളും പ്രമേയങ്ങളും പ്രസിദ്ധപ്പെടുത്തുന്ന സി.പി.എം ടി.പി ചന്ദ്രശേഖരന്‍റെ ക്രൂരമായ വധത്തിന് പിന്നിലെ വിവരങ്ങള്‍ പുറത്തു വിടാത്തത്തിന്‍റെ യുക്തി മനസ്സിലാകുന്നില്ല.ഒന്നുകില്‍ പാര്‍ട്ടി അന്വേഷണം സത്യസന്ധമല്ല.അല്ലെങ്കില്‍ അന്വേഷണം എന്ന പേരില്‍ പ്രഹസനമാണ് നടത്തിയത്. ചന്ദ്രശേഖരനേറ്റ 52-മത്തെ വെട്ട് വി.എസിന്‍റെ താണ്.കെ കെ രമയുടെ പരാമര്‍ശത്തിന് തൃപ്തികരമായ മറുപടി പറയാന്‍ വി.എസിന് കയിഞ്ഞിട്ടില്ല.ലാവ്‌ലിന്‍ കേസ്‌ പിണറായി വിജയന്‍ സംശയത്തിന്‍റെ നിഴലിലാണെന്നാണ് നേരത്തെ വി.എസ് പറഞ്ഞത്.അന്തിമ വിധി വരാതെ പിണറായി കുറ്റക്കാരന്‍ അല്ലെന്നു വി.എസ്സിന് എങ്ങനെ പറയാന്‍ സാധിക്കും?